മരുന്നിന്റെ തലക്കുറി

മരുന്നുകുപ്പിയുടേയോ കവറിന്റേയോ പുറത്ത്‌ പ്രത്യേക വിവരങ്ങള്‍ രേഖപ്പെടു ത്തിയിരിക്കുന്നതാണ്‌ ലേബല്‍. മരുന്നിന്റെ തലേക്കുറിയാണത്‌ എന്നു പറയാം. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരിക്കണം ലേബല്‍. 1940-ലെ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌ ആക്‌ട്‌ പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇതെങ്ങനെ ചെയ്യണമെന്നതിനെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FIP) അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്‌. പൊതുവായി എല്ലാ മരുന്നുകളിലും രേഖപ്പെടുത്തുന്ന ചില കാര്യങ്ങളെപ്പറ്റി അറിയുക.

Px അടയാളം
ലേബലിന്റെ പുറത്തും ഡോക്‌ടര്‍മാര്‍ കുറിച്ചുതരുന്ന കുറിപ്പടി (prescription) യിലും ഇത്‌ കാണാം. Px എന്നത്‌ താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന റിസീപി (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യാക്ഷരമായ ഞഉം റോമക്കാരുടെ സൗഖ്യദായക നായ ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ്‌. Px എന്നത്‌ ജൂപ്പിറ്റര്‍ ദേവന്റെ കണ്ണിലെ കൃഷ്‌ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്‌. എന്തായാലും താഴെ പറയുന്ന മരുന്ന്‌ 'താങ്കള്‍ കഴിക്കുക'-'you take the following medicines' എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌.

മരുന്നിന്റെ പേര്‌/Generic name, Trade name
Rx നെത്തുടര്‍ന്ന്‌ മരുന്നിന്റെ പേരാണുണ്ടാവുക. നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ്‌ മരുന്നിന്റ പുറത്ത്‌ ഏത്‌ മരുന്നാണ്‌ കവറിനുള്ളില്‍ അടങ്ങിയിരിക്കുന്നത്‌ എന്ന്‌ പ്രധാനമായും രണ്ടു വിധത്തില്‍ രേഖപ്പെടുത്തിയിരിക്കും. വലിയ അക്ഷരത്തില്‍ ഞഃ.നെത്തുടര്‍ന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ജെനറിക്‌ പേര്‌ (generic name) എന്നറിയ പ്പെടുന്നു. അതിനുതാഴെ രേഖപ്പെടുത്തുന്നത്‌ ബ്രാന്റ്‌ പേര്‌ (brand name/ trade name) ആണ്‌.
ജെനറിക്‌ പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്‌. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ്‌ വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്‌തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ ഈ മരുന്ന്‌ ഉണ്ടാക്കിയിരിക്കുന്നത്‌ എന്നാണ്‌ ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്ന തുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത്‌ സഹസ്രയോഗം, അഷ്‌ടാംഗഹൃദയം എന്നൊക്കെ കാണാം.
ജെനറിക്‌ പേരും ബ്രാന്റ്‌ പേരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന്‌ പാരാസെറ്റാമോള്‍ എന്ന ജെനറിക്‌ പേരുള്ള മരുന്ന്‌ പല ബ്രാന്റ്‌ പേരുകളിലാണ്‌ പല കമ്പനികളും പുറത്തിറക്കുക. കാല്‍പോള്‍, ഫെപാനെല്‍, ഡോളോ, ക്രോസിന്‍ ഇവയെല്ലാം പാരാസെറ്റമോള്‍ എന്നതിന്റെ കമ്പനികള്‍ക്കനുസരിച്ചുള്ള ബ്രാന്റ്‌ പേരുകളാണ്‌. കാല്‍പോള്‍ അല്ലെങ്കില്‍ ക്രോസിന്‍ എന്നതു കൂടാതെ ഓരോ മാത്രയും എത്ര മില്ലിഗ്രാം ഉള്‍ക്കൊണ്ടിട്ടുണ്ട്‌ എന്നും എഴുതിയിരിക്കും. Each tablet contains Paracetamol IP 500 mg എന്ന മട്ടിലായിരിക്കും അത്‌.
ലേബലില്‍ രേഖപ്പെടുത്താത്ത ഒരു പേരുകൂടി മരുന്നിനുണ്ട്‌. കെമിക്കല്‍ പേര്‌. പാരാസെറ്റമോളിന്റെ കെമിക്കല്‍ നെയിം പാരാഅസെറ്റമിനോ ഫീനോള്‍ എന്നാണ്‌. ഇങ്ങനെ ഓരോന്നിനും മൂന്നുതരം പേരുകളുണ്ടാകും.
മരുന്നിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്‌തു അല്ലെങ്കില്‍ ചേരുവ (റ്റാബ്‌ലെറ്റ്‌ ആണെങ്കില്‍ (each tablet contains); ക്യാപ്‌സൂള്‍ ആണെങ്കില്‍ (each capsule contains) സിറപ്പ്‌, ഇക്‌ജക്ഷന്‍ തുടങ്ങിയ ദ്രവവസ്‌തുക്കളാണെങ്കില്‍ (each 5 ml contains) ഇത്ര മില്ലിഗ്രാം എന്ന്‌ രേഖപ്പെടുത്തിയിരിക്കും. പ്രധാന രാസവസ്‌തു (active pharmaceutical ingredient) കൂടാതെ മറ്റു ചില രാസവസ്‌തുക്കള്‍ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടാവും. ഉദാഹരണത്തിന്‌ നിറം, മധുരം എന്നിവ. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ചിട്ടുള്ള നിറങ്ങള്‍, (ഉദാ: സണ്‍സെറ്റ്‌ യെല്ലോ-sunset yellow) മധുരം പ്രദാനം ചെയ്യുന്ന രാസവസ്‌തുക്കള്‍, മരുന്ന്‌ സംരക്ഷിക്കുന്നതിനുള്ള രാസവസ്‌തു ക്കള്‍ (preservatives) എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ നിബന്ധനയുണ്ട്‌. ഇവയെ പ്പറ്റിയും ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയ്‌ക്കു നേരെ q.s എന്ന്‌ എഴുതിയിരി ക്കുന്നത്‌ കാണാം. അതായത്‌ quantity sufficient ആവശ്യത്തിന്‌/പാകത്തിന്‌ ഉള്ള അളവ്‌ ചേര്‍ത്തിരിക്കുന്നു എന്നര്‍ത്ഥം.

ഉപയോഗം പുറമെ മാത്രം/For external use ഒണ്‍ലി
മരുന്നുകള്‍ വായില്‍ക്കൂടി മാത്രമല്ല ഉള്ളില്‍ കടക്കുവാന്‍ ഉദ്ദേശിക്കപ്പെടുന്നത്‌. തൊലി, ചെവി, കണ്ണ്‌, മൂക്ക്‌, യോനി, മലദ്വാരം, ഇന്‍ജ്‌ക്ഷനുകള്‍ വഴി കടത്തിവിടാവുന്ന ഭാഗങ്ങള്‍, ഇവയെല്ലാം ഉള്ളിലേക്ക്‌ മരുന്ന്‌ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളായി ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ശരീരത്തിന്‌ പുറത്ത്‌ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള മരുന്നുകളില്‍ 'for external use only' എന്ന്‌ എഴുതിയിരിക്കും. യോഗി, മലദ്വാരം ഇവയ്‌ക്കുള്ളില്‍ കടത്തിവെക്കാനുള്ള ഗുളികകള്‍, ആവി പിടിക്കുമ്പോള്‍ പൊട്ടിച്ചിടാ നുള്ള ക്യാപ്‌സൂളുകള്‍, ആസ്‌തമയ്‌ക്കുവേണ്ടി റോട്ടാഹെയ്‌ലര്‍ (rotahaler) എന്ന ഉപക രണത്തില്‍ വയ്‌ക്കാവുന്ന ക്യാപ്‌സൂളുകള്‍, ഓയിന്റ്‌മെന്റുകള്‍, ലോഷനുകള്‍, ജെല്ലുകള്‍ ഇവയെല്ലാം ഉദാഹരണങ്ങളാണ്‌. അതുകൊണ്ട്‌ ഇത്‌ പ്രത്യേകം ശ്രദ്ധിക്കണം. For
external use only എന്നെഴുതിയിട്ടില്ലാത്തവ ഉള്ളില്‍ കഴിക്കാനുള്ളവയായിരിക്കും.


ബാച്ച്‌/ലോട്ട്‌ നമ്പര്‍/Batch Number, Lot Number
ഏതു ബാച്ചില്‍ അഥവാ ലോട്ടില്‍ ഈ മരുന്ന്‌ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്‌ - Batch No / Lot No.
പല ദിവസങ്ങളില്‍ പല ബാച്ചുകളിലായിട്ടാണ്‌ മരുന്നിന്റെ ഉത്‌പാദനം നടക്കുന്നത്‌. ഒരുമിച്ച്‌ ഒരു തീയതിയില്‍ ഉത്‌പാദനത്തിനായെടുക്കുന്ന അസംസ്‌കൃത വസ്‌തുക്കള്‍ ക്കെല്ലാം കൂടി (മരുന്നായി രൂപപ്പെട്ടതിനുശേഷവും) ഒരു പ്രത്യേക നമ്പര്‍ കൊടുക്കുന്നു. ഉദാഹരണത്തിന്‌ ഒരു ബാച്ചില്‍ മൂന്നു ലക്ഷം ഗുളികകള്‍ / ക്യാപ്‌സൂളുകള്‍ ഉത്‌പാദിപ്പി ക്കപ്പെടുന്നുവെങ്കില്‍ ആ മൂന്നു ലക്ഷം ഗുളികകള്‍ക്കും ഒരേ ബാച്ച്‌ നമ്പര്‍ തന്നെയാവും ഉണ്ടാവുക.
ഗുണനിലവാരം ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളില്‍ എപ്പോഴെങ്കിലും ഈ ബാച്ചില്‍പ്പെട്ട മരുന്ന്‌ അതിന്റെ മാനദണ്‌ഡങ്ങള്‍ ഉറപ്പു വരുത്തുന്നില്ല എന്ന്‌ തിരിച്ചറി ഞ്ഞാല്‍ അതിന്റെ ബാച്ച്‌ നമ്പറിന്‌ വളരെ പ്രസക്തിയുണ്ട്‌. കാരണം പരസ്യം വഴിയോ മറ്റ്‌ മുന്നറിയിപ്പുകള്‍ വഴിയോ ആ പ്രത്യേക ബാച്ചിലെ മരുന്നിന്റെ വില്‌പന തടയുക എന്നതാണ്‌ അടുത്ത നടപടി.
വിതരണത്തിനായി കമ്പനിയില്‍ നിന്നും പുറത്തിറങ്ങിയതിനുശേഷവും മരു ന്നിന്റെ ഗുണനിലവാരമില്ലായ്‌മ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ നിരോധിച്ച മരുന്നുകള്‍ എന്ന തലക്കുറിയോടെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ ട്ട്‌മെന്റ്‌ പത്രങ്ങളില്‍ പരസ്യം ചെയ്യും. ആ ലിസ്റ്റില്‍ മരുന്നിന്റെ പേരും നിര്‍മ്മാതാവിന്റെ പേരും ബാച്ച്‌ നമ്പറും ആണ്‌ ഉണ്ടാവുക. ഇങ്ങനെ നിരോധിക്കപ്പെട്ട മരുന്ന്‌ - പ്രത്യേക കമ്പനിയുടെ പ്രത്യേക ബാച്ച്‌ നമ്പര്‍ ഉള്ള മരുന്ന്‌ പിന്നീട്‌ വില്‍ക്കുന്നതും വാങ്ങുന്നതും ആശാസ്യമല്ല. മരുന്നിന്റെ ലേബല്‍ കൃത്യമായി ശ്രദ്ധിക്കുന്നവര്‍ക്കേ ഇത്തരം വിവരങ്ങള്‍ തിരിച്ചറിയാനാകൂ.
ചിലപ്പോള്‍ ഉത്‌പാദനത്തിനായി ഒരു ബാച്ചില്‍ എടുക്കുന്ന ചേരുവകളെ സൗകര്യാര്‍ത്ഥം ചെറിയ വിഭാഗങ്ങളായി വീണ്ടും വിഭജിക്കാറുണ്ട്‌. ഓരോന്നിനും ഓരോ നമ്പര്‍ കൊടുക്കും. അതാണ്‌ ലോട്ട്‌ നമ്പര്‍.

മുന്നറിയിപ്പുകള്‍/Warnings and Directions
മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന സൂചനകളാണിവ Warnings and
Directions മരുന്ന്‌ എങ്ങനെ സൂക്ഷിച്ചുവയ്‌ക്കണം എന്നത്‌ പ്രധാന നിര്‍ദ്ദേശമാണ്‌. For 'Protect from Light' എന്നത്‌ പ്രകാശമേല്‍ക്കാതെ സൂക്ഷിച്ചുവയ്‌ക്കണം എന്നു സൂചിപ്പി ക്കുന്നു. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മരുന്നിനെ സംരക്ഷിക്കാനാണിത്‌. ഏത്‌ താപനിലയില്‍ സൂക്ഷിച്ചു വയ്‌ക്കണം എന്ന്‌ ചില മരുന്നുകളില്‍ നിര്‍ദ്ദേശിക്കും. 'Store in a cool dry place' - 8 ഡിഗ്രി സെന്റീ ഗ്രേഡിനും 25 ഡിഗ്രി സെന്റീഗ്രേഡിനും ഇടയ്‌ക്കുള്ള താപനിലയാണിത്‌. അന്തരീക്ഷത്തിലെ താപനിലയും ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലുകളും സൂര്യപ്രകാശവും ഒക്കെ മരുന്നിനെ സ്വാധീനിക്കുമെന്നതുകൊണ്ട്‌ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
കണ്ണിലൊഴിക്കുന്ന മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചാല്‍ കുപ്പിയുടെ സീലു തുറന്ന്‌ ഒരു മാസത്തിനുള്ളില്‍ ഉപയോഗിക്കണം എന്നെഴുതിയിരിക്കുന്നത്‌ കാണാം. സീല്‍ തുറന്ന്‌ ഒരു മാസത്തിനുശേഷം മരുന്ന്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ ഉപയോഗിക്കാന്‍ പാടില്ല എന്നാണ്‌ ഉദ്ദേശിക്കുന്നത്‌.
സിറപ്പുപോലുള്ള മരുന്നുകളില്‍ 'Shake well before use' നല്ലതുപോലെ കുലുക്കി യതിനുശേഷം ഉപയോഗിക്കണം - എന്നെഴുതിയിരിക്കും. മരുന്നിന്റെ മുഖ്യാംശം കുപ്പി യുടെ അടിയില്‍ ഊറിയിരിക്കുന്നതുകൊണ്ട്‌ നല്ലതുപോലെ കുലുക്കി ഉപയോഗിച്ചി ല്ലെങ്കില്‍ ഡോക്‌ടര്‍ ഉദ്ദേശിക്കുന്നത്ര അളവ്‌ ശരീരത്തിന്‌ ലഭിക്കില്ല.

തിയ്യതികള്‍/Manufacturing date, Expiry date
Mfg. Dt. (Manufacturing date എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. മരുന്ന്‌ ഉത്‌പാദിപ്പി ക്കപ്പെട്ട തീയതിയാണ്‌.
Exp. Dt. (Expiry date) എന്നതിനോടൊപ്പം മാസവും വര്‍ഷവും എഴുതിയിരിക്കും. ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ മരുന്നിന്റെ വീര്യം നഷ്‌ടപ്പെടാതെ, രേഖപ്പെടുത്തി യിരിക്കുന്ന മാസത്തിന്റെ അവസാന തീയതിവരേയും മരുന്ന്‌ ഉപയോഗിക്കാന്‍ കഴിയും എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

എത്രയളവ്‌ കഴിക്കണം/Dosage
മരുന്നിനു മുകളില്‍ dosage : as directed by the physician എന്നു കാണാറില്ലേ ?. സ്വന്തം ഇഷ്‌ടപ്രകാരവും ബുദ്ധിക്കനുസരിച്ചും മാറ്റിമറിക്കാനുള്ളതല്ല മരുന്നിന്റെ മാത്രാ നിര്‍ണ്ണയം. ഡോക്‌ടര്‍ പറയുന്നതുപോലെ ഒരു ദിവസം ഇത്രനേരം വീതം ഇത്ര ദിവസം കഴിച്ചെങ്കിലേ ഫലപ്രാപ്‌തിയിലെത്തുകയുള്ളു. ആന്റിബയോട്ടിക്കുകളൊക്കെ കഴിക്കു മ്പോള്‍ ഇത്‌ വളരെ ശ്രദ്ധിക്കണം. അസുഖം കുറഞ്ഞു എന്ന്‌ തോന്നുമ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ നിര്‍ത്തുന്നതും ഏഴു ദിവസത്തേക്ക്‌ ഡോക്‌ടര്‍ കുറിച്ചു തന്നാല്‍ മൂന്നു നാലു ദിവസത്തേക്ക്‌ മാത്രം വാങ്ങുന്നതും വഴി മനുഷ്യരാശിയെ മൊത്തം ബാധിക്കുന്ന വിപത്തിലേക്കാണ്‌ രോഗി കൂട്ടിക്കൊണ്ടുപോകുന്നത്‌. കാരണം സമര്‍ത്ഥ നായ രോഗാണു കുറഞ്ഞ അളവില്‍ ശരീരത്തിലെത്തുന്ന മരുന്നിനെ ചെറുത്തു തോല്‌പിക്കാന്‍ കെല്‌പുള്ള പുതിയ തലമുറയെ സൃഷ്‌ടിക്കുകയും അവയെ വര്‍ദ്ധിപ്പി ക്കുകയും ചെയ്യും. ഫലമോ, ഈ മരുന്ന്‌ പിന്നീട്‌ ഫലപ്രദമാകാതെ വരും. പുതിയ ശക്തി കൂടിയ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കേണ്ടതായും വരും. അതുകൊണ്ട്‌ മനുഷ്യലോകത്തിന്റെ മുഴുവനും ഉത്തരവാദിത്തമാണ്‌ ആന്റിബയോട്ടിക്ക്‌ കഴിക്കു മ്പോള്‍ നാം ഏറ്റെടുക്കുന്നത്‌ എന്നോര്‍മ്മിക്കണം. ഹൃദയസംബന്ധമായും മറ്റും തുടര്‍ച്ചയായി മരുന്നു കഴിക്കുന്നവരും മരുന്നിന്റെ സമയക്രമത്തില്‍ ശ്രദ്ധിക്കണം. മരുന്നിന്റെ അളവ്‌ രക്തത്തില്‍ ഒരുപോലെ നിലനിര്‍ത്തുവാനാണ്‌ രണ്ടു നേരമോ മൂന്നു നേരമോ (ഒരു ദിവസത്തില്‍) മരുന്ന്‌ കഴിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. മറന്നുപോയാല്‍, ഓര്‍ക്കുമ്പോള്‍ ഉടനെ തന്നെ മറന്നുപോയ ' മാത്ര' മാത്രം കഴിക്കുക. രണ്ടെണ്ണം ഒരുമിച്ച്‌ കഴിക്കുന്നത്‌ അഭികാമ്യമല്ല.

ഷെഡ്യൂളുകള്‍/Schedules
ചില മരുന്നുകളുടെ ലേബലില്‍ ഒരു ചതുരത്തിനുള്ളിലായോ അല്ലാതെയോ War ning : Schedule H Drug - To be sold on retail on the prescription of a Registered Medical Practioner only എന്ന്‌ കാണാം. രജിസ്‌റ്റര്‍ ചെയ്‌ത്‌ പ്രാക്‌ടീസ്‌ നടത്തുന്ന ഒരു ഡോക്‌ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമെ ആ മരുന്ന്‌ വില്‌പന നടത്താവൂ എന്നാണര്‍ത്ഥം. മറ്റു ചിലതില്‍, (ഉദാ: ഇഞ്ചക്ഷനുകള്‍) Schedule - G: Caution - It is dangerous to take this preparation except under medical supervision എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക.
മരുന്നുകളെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. ഡോക്‌ടറുടെ കുറി പ്പടി ഉണ്ടെങ്കില്‍ മാത്രം ലഭിക്കാവുന്നവയും (Prescription only drugs), കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നവയും (over the counter/- OTC drugs) പാരാസെറ്റമോള്‍ പോലുള്ള വേദന സംഹാരികളും മലശോധന, ചുമ തുടങ്ങിയവയ്‌ക്കുള്ള മരുന്നുകളും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വില്‌പന നടത്താം എന്നുള്ളതുകൊണ്ട്‌ ഒടിസി വിഭാഗത്തില്‍ പ്പെടുന്നു. ദിവസേന എത്ര അളവ്‌ (മാത്ര -dose) കഴിക്കണമെന്നോ എത്രനാള്‍ കഴിക്കണ മെന്നോ രേഖപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട്‌ ഇവ സ്വയം ചികിത്സയ്‌ക്കായി ഉപയോഗി ക്കുന്നത്‌ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മരുന്നുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട താണ്‌.
സ്വയം ചികിത്സ പലതരം പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാനുള്ള സാധ്യതയുണ്ട്‌. തുടര്‍ച്ചയായി കഴിക്കുമ്പോള്‍ അളവ്‌ കൂടുതലായി ഉപയോഗിച്ചാലേ പ്രയോജനപ്പെടൂ എന്ന സ്ഥിതിയിലെത്തിച്ചേര്‍ന്നേക്കാം എന്നതാണ്‌ ഒന്ന്‌. അതുകൊണ്ടുതന്നെ ഉപ യോഗം നിര്‍ത്താന്‍ ബുദ്ധിമുട്ടായിത്തീര്‍ന്നേക്കാം എന്നത്‌ മറ്റൊന്ന്‌. ഉദാഹരണത്തിന്‌ മലശോധനയ്‌ക്കുള്ള മരുന്നുകള്‍ ഒരിക്കല്‍ ഉപയോഗിച്ച്‌ പിന്നീട്‌ ശീലമാക്കിയാല്‍ അതു കൂടാതെ മലശോധന ഉണ്ടാകില്ല എന്ന സ്ഥിതി വരാം. മരുന്ന്‌ ഭക്ഷണമെന്ന നിലയിലേക്ക്‌ മാറുന്നത്‌ ആശാസ്യമല്ല.
ആന്റി ബയോട്ടിക്കുകള്‍ ഉള്‍പ്പെടുന്ന, ഡോക്‌ടറുടെ കുറിപ്പടി കണ്ട്‌ ബോദ്ധ്യപ്പെട്ടാല്‍ മാത്രം വില്‌പന നടത്താന്‍ ഉദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ലേബലില്‍ ഷെഡ്യൂള്‍ H എന്നെഴുതിയിരിക്കും. ഡോക്‌ടറുടെ നിര്‍ദ്ദേശമില്ലാതെ ഇവ കഴിക്കുന്നത്‌ സുരക്ഷിതമല്ല. ഇഞ്ചക്ഷനുവേണ്ടിയുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്ന ' Schedule G Drug' ല്‍ ഡോക്‌ടറുടേയോ നഴ്‌സിന്റേയോ മേല്‍നോട്ടത്തിലല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്‌ അപകടകരമാണ്‌ എന്നാണ്‌ എഴുതിയിട്ടുണ്ടാവുക.

നിയന്ത്രിത മരുന്നുകള്‍/Controlled drugs
മനോരോഗ ചികിത്സയ്‌ക്കുള്ള മരുന്നുകളെ നിയന്ത്രിക്കപ്പെട്ടവ (Controlled drugs) എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു. ഇവയ്‌ക്ക്‌ ലേബലില്‍ Rx എന്നതിനു പകരം NRx എന്നുണ്ട്‌. ഈ വിഭാഗത്തില്‍പ്പെട്ട മരുന്നുകളെപ്പറ്റിയുള്ള നിയമങ്ങള്‍ നാര്‍ക്കോട്ടിക്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്‌സ്‌റ്റന്‍സ്‌ ആക്‌ട്‌ (Narcotic and Pshychotropic substance Act) പ്രകാരമാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതിന്‍പ്രകാരം കര്‍ശനമായ നിയമങ്ങള്‍ക്കനുസരിച്ചാണ്‌ ഈ മരുന്നുകള്‍ സൂക്ഷിക്കേണ്ടതും വില്‌ക്കേ ണ്ടതും. ഡോക്‌ടറെ സമീപിക്കാതെ ഒരേ കുറിപ്പടി കൊടുത്ത്‌ തുടരെത്തുടരെ ഇത്തരം മരുന്ന്‌ വാങ്ങിക്കഴിക്കുന്നത്‌ അഭികാമ്യമല്ല. തീരെ സുരക്ഷിതവുമല്ല.

സാംപിള്‍, വില്‌പനയ്‌ക്കല്ല/Physicians Sample. Not to be Sold
ഡോക്‌ടര്‍ക്ക്‌ മാതൃക (sample) കാണിക്കുവാനായി മരുന്നുകമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ലേബലില്‍ Physicians Sample Not to be Sold എന്ന്‌ എഴുതിയിരി ക്കണം എന്നുണ്ട്‌. അത്‌ വില്‌പന നടത്താനുള്ളതല്ല.
ഇപ്രകാരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നത്‌ ഒരു ശീലമാക്കുക. അവയുടെ പ്രയോജനകരമായ ഉപഭോഗത്തിന്‌ ഇത്‌ സഹായിക്കും.

കട :ലീന 

മരുന്നുകള്‍ സൂക്ഷിക്കേണ്ട വിധം



മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗമാണ്‌ ഡോക്‌ടറോടുള്ള വിശ്വാസത്തോടും ആത്മവിശ്വാസത്തോടുമൊപ്പം എല്ലാ ചികിത്സകളുടേയും പരമാവധി പ്രയോജനം ലഭ്യമാക്കുന്ന പ്രധാനഘടകം.

കുറുന്തോട്ടിക്ക്‌ വാതം വന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല. അതുപോലെ മരുന്നിന്റെ ഗുണമേന്മ നഷ്‌ടപ്പെട്ടാല്‍ പ്രയോജനമില്ല. അന്തരീക്ഷത്തിലെ ചൂട്‌, ഈര്‍പ്പം, സാന്ദ്രത, തണുപ്പ്‌ മുതലായവ മരുന്നിനെ സ്വാധീനിക്കുന്നതിനാല്‍ അവ എങ്ങനെ സൂക്ഷിക്ക പ്പെടുന്നു എന്നത്‌ ഗുണമേന്മയെ സ്വാധീനിക്കുന്ന സംഗതിയാണ്‌.

ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ എത്രനാള്‍ മരുന്നിന്റെ വീര്യം നഷ്‌ടപ്പെടാതെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ്‌ ഉപയോഗ കാലാവധി ('Expiry Date') എന്നത്‌ മരുന്നിന്റെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. (കടയില്‍ നിന്നും വാങ്ങുമ്പോള്‍ Expiry Date ന്‌ മുമ്പ്‌ തന്നെയാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരു ത്തണം). ഓരോ മരുന്നും എങ്ങനെ സൂക്ഷിക്കണമെന്നും ലേബലില്‍ രേഖപ്പെടുത്തി യിട്ടുണ്ട്‌. അതിന്‍ പ്രകാരം സൂക്ഷിക്കുന്നില്ലെങ്കില്‍ കാലാവധിയ്‌ക്കു മുമ്പ്‌ തന്നെ അവയുടെ വീര്യം കുറഞ്ഞ്‌ ഉപയോഗശൂന്യമായിത്തീരും. ഉദാ:- ശക്തിയേറിയ വെളിച്ചം തട്ടാതെ സൂക്ഷിക്കുകയെന്ന നിബന്ധന, നിശ്ചിത ചൂടിലോ, തണുപ്പിലോ സൂക്ഷിക്ക ണമെന്നത്‌; ഉപയോഗ കാലാവധി നിര്‍ണ്ണയിക്കുന്ന തിയതിയുടെ കണക്കുകൂട്ടലും അവ സൂക്ഷിക്കുന്ന രീതിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. മരുന്ന്‌ ഉത്‌പാദി പ്പിക്കപ്പെട്ട തിയതി (Manufacturing date) മുതല്‍ കാലാവധി കഴിയുന്ന തിയതി (Expiry Date) വരെയുള്ള ഈ കാലയളവ്‌ പല വിഭാഗം മരുന്നുകള്‍ക്കും പലതാണ്‌. കാലാവധി കഴിയുന്ന തീയതി ക്കുള്ളില്‍, ശരിയായ രീതിയില്‍ സൂക്ഷിക്കുന്ന മരുന്നുകളുടെ 10% വീര്യം വരെ മാത്രമെ ഏതാണ്ട്‌ 1 മുതല്‍ 3 വരെ വര്‍ഷം കൊണ്ട്‌ പരമാവധി നഷ്‌ടമാകുന്നുള്ളൂ. ബാക്കി 90% വീര്യവും അപ്പോള്‍ മരുന്നില്‍ നിലനില്‍ക്കുന്നുണ്ട്‌. ശരീരത്തിനാവശ്യമായ വീര്യവും ഗുണവും അപ്പോഴും അവയില്‍ അടങ്ങിയിട്ടുണ്ട്‌ എന്നര്‍ത്ഥം. അതുകൊണ്ട്‌ നിര്‍ദ്ദേശാനുസരണം സൂക്ഷിച്ചിരിക്കുന്ന മിക്ക മരുന്നുകളും കാലാവധി കഴിഞ്ഞാലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊള്ളാത്തവയായിത്തീരുമെന്നോ വിഷമയമായി ത്തീരുമെന്നോ ധരിക്കേണ്ടതില്ല. കാലാവധിയ്‌ക്കുള്ളില്‍ 90-100% വരെ ഗുണമേന്മ ഉപഭോക്താവിന്‌ ഉറപ്പുവരുത്താനാണ്‌ കാലാവധി തീരുന്ന തിയതി (Expiry Date) കണക്കാക്കി രേഖപ്പെടുത്തുന്നത്‌.

അതുകഴിഞ്ഞാല്‍ പതുക്കെ പതുക്കെ രാസമാറ്റങ്ങള്‍ സംഭവിച്ച്‌ ഒടുവില്‍ വീര്യം മുഴുവനും തന്നെ നഷ്‌ടപ്പെടുന്നു. അതുകൊണ്ട്‌ കാലാവധിക്കുള്ളില്‍ത്തന്നെ ഉല്‌പാദകരുടെ നിര്‍ദ്ദേശമനുസരിച്ച്‌ മരുന്ന്‌ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്‌.
സൂക്ഷിക്കേണ്ട രീതിയും താപനിലയും എല്ലാ മരുന്നുകളുടേയും ലേബലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അന്തരീക്ഷ താപനിലയും ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലുകളും, സൂര്യപ്രകാശവുമൊക്കെ മരുന്നിനെ സ്വാധീനിക്കും. മരുന്ന്‌ ഗുളികയോ ക്യാപ്‌സൂളോ കഴിക്കുന്ന സമയത്ത്‌ കൂടെ ഉപയോഗിക്കുന്ന പാനീയങ്ങളുടെ താപനിലയും ശ്രദ്ധിക്കണം. ൩൦ഡിഗ്രി സെല്‍ഷ്യസ് -40ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാകുന്നതാണ്‌ ഉത്തമം. കൂടിയ ചൂട്‌ മരുന്നുകളുടെ വിഘടനത്തെ ത്വരിതപ്പെടുത്തുകയും ഗുണം നഷ്‌ടപ്പെടാന്‍ ഇടയാകുകയും ചെയ്യും.
അടുക്കളയില്‍ പൊതുവെ ചൂട്‌ കൂടിയിരിക്കും; കുളിമുറിയില്‍ ഈര്‍പ്പം കൂടുതലും. ഈ ഭാഗങ്ങളില്‍ മരുന്ന്‌ സൂക്ഷിക്കരുത്‌.

സൂര്യപ്രകാശം ഏറ്റാല്‍ രാസമാറ്റം സംഭവിക്കുന്ന മരുന്നുകള്‍ തവിട്ടു നിറമുള്ള (Amber coloured) കുപ്പികളിലാണ്‌ ലഭിക്കുക. കൂടാതെ ഒരു കവറും ഉണ്ടാകും.'Protect from sunlight' എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം മരുന്നുകള്‍ ഉപയോഗശേഷവും തിരിച്ച്‌ കവറിനുള്ളില്‍ത്തന്നെ ഇട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം. ഓയിന്റ്‌മെന്റ്‌സ്‌ (ointments) 30ഡിഗ്രി സെല്‍ഷ്യസ് ല്‍ താഴെ താപനിലയില്‍ മാത്രമെ സൂക്ഷിക്കാന്‍ പാടുള്ളു. 34-36ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ അന്തരീക്ഷത്തില്‍ താപനില (room temperature) എത്തുമ്പോള്‍ അവ ശ്രദ്ധിച്ച്‌ 300C താഴെത്തന്നെ സൂക്ഷിച്ചുവയ്‌ക്കണം. ചില മരുന്നുകള്‍ 8 ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാണ്‌ സൂക്ഷിക്കേണ്ടത്‌; ചിലവ 2ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയിലും. ഈ കാരണങ്ങള്‍ കൊണ്ടാണ്‌ മരുന്നുകടകള്‍ Air condition ചെയ്യണമെന്നും, Fridge നിര്‍ബന്ധമായും ഉണ്ടായിരിക്ക ണമെന്നും തടികൊണ്ടുള്ള അലമാരകള്‍ (ചില്ലുകൊണ്ടുള്ളതല്ല) ആക്കണമെന്നും ഒക്കെ നിര്‍ദ്ദേശിക്കുന്നത്‌.

മുകളില്‍പ്പറഞ്ഞവയെ സംബന്ധിച്ച്‌ ലേബലിലുള്ള നിര്‍ദ്ദേശങ്ങള്‍
1. Store in a cool dry place : 8ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില
2. Store in a cold place : 2ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില Fridge - ല്‍ ക്രമീകരിച്ചിരിക്കുന്ന താപനില യാണിത്‌.
3. Store in a dark place / protect from light - സൂര്യ പ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം
4. Protection from freezing - freeze ചെയ്‌താല്‍ ചില മരുന്നുകളുടെ രാസഘടനയില്‍ ത്തന്നെ മാറ്റം വന്ന്‌ ഉപയോഗശൂന്യമായിത്തീരും. കൂടാതെ മരുന്ന്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന Glass കൊണ്ടുള്ള കുപ്പികളും മറ്റും ളൃലല്വല ചെയ്‌താല്‍ പൊട്ടിപ്പോകാനുള്ള സാദ്ധ്യതയുമുണ്ട്‌. അതുകൊണ്ട്‌ freeze ചെയ്യാതെ സംരക്ഷിക്കണം.
5. Not to be refrigerated - Vitamin A പോലുള്ള സോഫ്‌റ്റ്‌ ജലാറ്റിന്‍ ക്യാപ്‌സൂള്‍സ്‌ (Soft gelatin capsules) ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
6. Store in a well closed, light resistant container - നന്നായി മുറുക്കി അടച്ച്‌ സൂര്യപ്രകാശം ഏല്‍ക്കാത്ത കുപ്പിയില്‍ സൂക്ഷിക്കണം.
7. Keep away from children - Iron tablets ഉള്‍പ്പെടെ ഭംഗിയുള്ള മധുരത്തില്‍ പൊതിഞ്ഞ ഗുളികകള്‍ കുട്ടികള്‍ മിഠായിയാണെന്ന്‌ കരുതി നാമറിയാതെ, ധാരാളം എടുത്ത്‌ കഴിക്കുന്നത്‌ 'മരുന്നു വിഷബാധയ്‌ക്ക്‌' കാരണമാകും. അതുകൊണ്ട്‌ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ ഇവ സൂക്ഷിക്കണം.
ഉപയോഗം കഴിഞ്ഞ ഉടനെ ശരിയായ കവറില്‍ ശരിയായ താപനിലയില്‍ത്തന്നെ തിരിച്ച്‌ വച്ച്‌ സൂക്ഷിയ്‌ക്കുന്നത്‌ കാലാവധി

കട : ലീന 

മരുന്നിന്റെ പേര്‌


Health, a right and responsibility
Each one can make a difference
Think globally and act locally
Health is more than curative approaches
We can give better health to more and more people


ഒരു മരുന്നുകടയിലാണ്‌ സംഭവം
'ചേട്ടാ, ഡോക്‌ടര്‍ കുറിച്ചു തന്ന അതേ കമ്പനിയുടെ മരുന്ന്‌ ഇല്ലല്ലോ. വേറെ കമ്പനിയുടെ അതേ മരുന്നുണ്ട്‌, അത്‌ കൊണ്ടുപൊയ്‌ക്കോ'. ഫാര്‍മസിസ്റ്റിന്റെ നിര്‍ദ്ദേശം.
'അയ്യോ, അത്‌ പറ്റില്ല. ഡോക്‌ടര്‍ കുറിച്ചു തന്ന മരുന്നു തന്നെ വേണം'. ഫാര്‍മസിസ്റ്റ്‌ തുടര്‍ന്നു.
'ചേട്ടാ, കമ്പനി പേരു മാത്രമേ വ്യത്യാസമുള്ളൂ. ഉള്ളിലുള്ള മരുന്ന്‌ ഒന്നു തന്നെയാ. ഇതു കഴിച്ചാല്‍ അതേ ഗുണം തന്നെയാ. അസുഖം മാറിയാല്‍ പോരെ. മാറും.
മുകളില്‍ വിവരിച്ചത്‌ പലപ്പോഴായി നമുക്കെല്ലാവര്‍ക്കും അനുഭവമുള്ളതാണ്‌. ഫാര്‍മസിസ്റ്റിന്റെ നിര്‍ദ്ദേശവും മരുന്നുവാങ്ങുന്നയാളുടെ പ്രതികരണവും ശരിയായവ തന്നെ. എന്തുകൊണ്ടെന്നറി യേണ്ടേ........
അതിനായി രോഗിയുടെ അവകാശവും രോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഒന്ന്‌ പരിശോ ധിക്കാം. മാര്‍ക്കറ്റില്‍ നിന്ന്‌ പലതരം ഉത്‌പന്നങ്ങളും ഉപഭോക്താവ്‌ സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ വാങ്ങുമ്പോള്‍ സ്വന്തം രോഗത്തിനുള്ള മരുന്ന്‌ തെരെഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനില്ല. അത്‌ നിശ്ചയിക്കേണ്ടത്‌ ഡോക്‌ടര്‍മാരാണ്‌. ചോദ്യം ചെയ്യാതെ രോഗി അത്‌ സ്വീകരിക്കുകയും ചെയ്യുന്നു.
കഴിക്കുന്ന മരുന്നെന്താണെന്നും അതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഡോക്‌ടറില്‍ നിന്ന്‌ ചോദിച്ചറിയാനുള്ള അവകാശം രോഗിക്കുണ്ട്‌. അത്‌ പ്രയോജനപ്പെടുത്തേണ്ടത്‌ ആരോഗ്യപരിപാലന ത്തിന്‌ നമ്മോടുതന്നെയുള്ള ഉത്തരവാദിത്വമാണെന്ന്‌ തിരിച്ചറിയുക മാത്രമേ വേണ്ടൂ. സ്വകാര്യ മരുന്നുകമ്പനികളും ഡോക്‌ടര്‍മാരും മെഡിക്കല്‍ ഷോപ്പ്‌ ഉടമകളും പരസ്‌പരം ബന്ധപ്പെട്ടുനിന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതും മനസ്സിലാക്കണം. ആ കണ്ണിയിലേക്കാണ്‌ മരുന്നുവാങ്ങുമ്പോള്‍ രോഗി ചേര്‍ക്കപ്പെടുന്നത്‌ എന്നത്‌ കരുതലോടെ മരുന്നുകളെ സമീപിക്കാന്‍ രോഗിയെ സഹായിക്കുകയും ചെയ്യണം. ചില രോഗികള്‍ - പ്രത്യേകിച്ച്‌ അലര്‍ജിയുള്ളവര്‍ - കൂടെകൂടെ ഡോക്‌ടര്‍മാരെ മാറിമാറിക്കാ ണാറുണ്ട്‌. നേരത്തെ വേറെ ഡോക്‌ടറിനെ കണ്ട വിവരമോ കഴിച്ച മരുന്നിന്റെ പേരോ പുതുതായി കാണുന്ന ഡോക്‌ടറിനോട്‌ രോഗി പറയുന്നുണ്ടാവുകയുമില്ല. ഓരോ ഡോക്‌ടറില്‍ നിന്നും അലര്‍ജി ക്കെതിരെയുള്ള മരുന്നായിരിക്കും കുറിപ്പടിയായി ലഭിക്കുക. ഡോക്‌ടര്‍മാര്‍ മാറിയാലും അലര്‍ജി യ്‌ക്കുള്ള പ്രാഥമിക ചികിത്സയും മരുന്നും ലഭിക്കുന്നത്‌ ഒന്നു തന്നെയായിരിക്കും. ഒരേ മരുന്നിന്‌ പല കമ്പനിപ്പേരുള്ളതുകൊണ്ട്‌ രോഗി ഇതറിയാതെ പോകുകയും ചെയ്യും. ഡോക്‌ടറുടെ കുറിപ്പടി പ്രകാരം മരുന്നു വാങ്ങുമ്പോള്‍ മരുന്നിന്റെ പേരിനെപ്പറ്റി ചില കാര്യങ്ങള്‍ അറിഞ്ഞുവച്ചാല്‍ പലതരം തെറ്റിദ്ധാരണകളെ മറികടക്കാം.
മരുന്നിന്റെ പേര്‌
ഒരു രോഗി താന്‍ കഴിക്കുന്ന മരുന്നിന്റെ പേര്‌ അറിഞ്ഞുവയ്‌ക്കണം. പല മരുന്നുകളിലും പ്രധാന മായ രാസപദാര്‍ത്ഥം (Active pharmaceutical ingredient) ഒരെണ്ണമേ (single ingredient) കാണുകയുള്ളൂ. മറ്റു ചിലവയില്‍ രണ്ടോ (fixed dose combinations) അതിലധികമോ പ്രധാന ചേരുവകള്‍ കാണും.
പ്രധാന മരുന്ന്‌/ മരുന്നുകള്‍ എങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അറിഞ്ഞുവയ്‌ക്കേ ണ്ടതാണ്‌. ഇംഗ്ലീഷ്‌ മരുന്നില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുവിനെ 3 തരം പേരുകളില്‍ സൂചിപ്പിക്കാറുണ്ട്‌. രാസനാമം (chemical name) ജെനറിക്‌നാമം (generic name), കമ്പനിപേര്‌ (Brand/Track Name) താഴെ കൊടുക്കുന്ന ഉദാഹരണത്തില്‍ നിന്ന്‌ ഇത്‌ മനസ്സിലാക്കാം.
രാസനാമം ജെനറിക്‌ നാമം കമ്പനിനാമം
N-Acetyl-p-aminophenol Paracetamol Calpol,Crocin, Dolo
Acetyl salicylic acid Aspirin Dispirin, Loprin
നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ്‌ മരുന്നിന്റെ പുറത്ത്‌ ഏത്‌ മരുന്നാണ്‌ കവറിനുള്ളില്‍ അടങ്ങിയിരിക്കുന്നത്‌ എന്ന്‌ രണ്ടുവിധത്തില്‍ രേഖപ്പെടുത്തിയിരിക്കും. കമ്പനി നാമവും ജെനറിക്‌നാമവും ആണവ. ചില മരുന്നുകളില്‍ കമ്പനിപേരാണ്‌ വലുപ്പത്തില്‍ രേഖപ്പെടുത്തുക. ഉദാഹരണമായി Gelucil MPS എന്ന അന്റാസിഡ്‌ മരുന്ന്‌ ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ മൂക്കിലൊഴിക്കുന്ന ഒട്രിവിന്‍ (Otrivin) പോലുള്ള മരുന്നുകള്‍ പരിശോധിച്ചാല്‍ ജെനറിക്‌ നാമമായ Xylometazoline hydrochloride വലുപ്പത്തിലും കമ്പനിനാമമായ ഒട്രിവിന്‍ (Otrivin)എന്നത്‌ അതിനുതാഴെ ചെറുതായും ആണ്‌ എഴുതിയിരിക്കുന്നത്‌. ഒരേ ജനറിക്‌ നാമമുള്ള മരുന്നുകള്‍ പല കമ്പനിനാമങ്ങളിലാണ്‌ പല കമ്പനികളും നിര്‍മ്മിച്ച്‌ വിതരണ ത്തിനെത്തിക്കുന്നത്‌. കാല്‍പോള്‍, ഫെപാനെല്‍, ഡോളോ, ക്രോസിന്‍ ഇവയെല്ലാം പാരസെറ്റമോള്‍ എന്ന ജനറിക്‌ പേരുള്ള മരുന്നിന്‌ പല കമ്പനികള്‍ കൊടുക്കുന്ന അതാതുകമ്പനികളുടെ കമ്പനി നാമങ്ങളാണ്‌.
ജെനറിക്‌ നാമം ഉറപ്പാക്കാന്‍ ലേബലില്‍ ഒരു വിശദീകരണം കൂടിയുണ്ട്‌. മരുന്നിന്റെ അളവുകൂടി ഇവിടെ രേഖപ്പെടുത്തിയിരിക്കും. പാരസെറ്റമോള്‍ ഗുളികയാണെങ്കില്‍, each tablet contains Paracetamol I.P. - 500 mg എന്ന്‌ കാണാം. ദ്രവ രൂപത്തിലുള്ള മരുന്നുകളില്‍ Each 5 ml contains എന്നതിനു താഴെ ജെനറിക്‌ നാമവും അളവും കാണാം.
വിദേശരാജ്യങ്ങളില്‍ പല മരുന്നുകള്‍ക്കും ഒന്നോ രണ്ടോ കമ്പനി പേരുകളേ ഉള്ളൂ. ഒരു പ്രത്യേക മരുന്നിന്റെ ഉത്‌പാദനത്തിനായി ഓരോ കമ്പനിയും ലൈസന്‍സിന്‌ അപേക്ഷ കൊടുക്കുമ്പോള്‍ ഇതിലേ തെങ്കിലും ഒരു പേരേ കമ്പനി നാമമായി സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. മിക്ക വിദേശ രാജ്യങ്ങളിലും മരുന്നിന്റെ ജനറിക്‌ നാമമാണ്‌ കുറിക്കപ്പെടുന്നതും. ഇപ്രകാരം ഉയര്‍ന്ന നിലവാരമുള്ള മരുന്ന്‌, ജനറിക്‌ നാമം, എന്ന ആശയങ്ങള്‍ ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവിടങ്ങളില്‍ നടപ്പാവുന്നു.
വൈദ്യവിദ്യാഭ്യാസത്തില്‍ കുറിപ്പടി (prescription) എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ ജനറിക്‌ നാമമാണ്‌ എഴുതാന്‍ പരിശീലിപ്പിക്കുന്നത്‌. ഔഷധനിര്‍മ്മാണത്തില്‍ വളരെ മുന്‍പന്തിയില്‍ ഇന്ത്യയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന്‌ വിഭിന്നമായി ഒരേ ജനറിക്‌ നാമമുള്ള മരുന്ന്‌ വളരെയധികം കമ്പനികള്‍ പല പേരുകളില്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. മികച്ച ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നവ മുതല്‍ വ്യാജമരുന്നുകള്‍ നിര്‍മ്മിക്കുന്നവ വരെ ഇവയിലുണ്ട്‌. അതുകൊണ്ടുതന്നെ ജെനറിക്‌ നാമത്തിന്റെ പ്രസക്തിയും അര്‍ത്ഥവും പലപ്പോഴും നഷ്‌ടപ്പെടുന്നു. ശരിയായ രീതിയിലല്ലാത്ത മരുന്നുപയോഗം ഗുണത്തേക്കാ ളേറെ ദോഷം ചെയ്യുമെന്നുള്ളതുകൊണ്ട്‌ മരുന്നുകുറിക്കുമ്പോള്‍ ഡോക്‌ടര്‍മാരും അത്‌ വാങ്ങുമ്പോള്‍ (ഉപയോഗിക്കുമ്പോഴും) രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്‌. സമര്‍ത്ഥനായ ഡോക്‌ടര്‍ വിദഗ്‌ദ്ധമായ പരിശോധനകള്‍ക്കുശേഷം തനിക്ക്‌ വിശ്വാസമുള്ള ഒരു കമ്പനിയുടെ ഗുണനിലവാരമുള്ള കമ്പനിനാമം കുറിക്കുന്നു. രോഗി മരുന്നുവാങ്ങുമ്പോള്‍ ഡോക്‌ടര്‍ എഴുതിതന്ന മരുന്നുതന്നെയാണോ ലഭിച്ചിരിക്കു ന്നതെന്ന്‌ ഉറപ്പുവരുത്തുന്നു. അത്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം കഴിച്ചു തീര്‍ക്കുമ്പോള്‍ സുഖപ്രാപ്‌തി കൈവരുന്നു. ഇതായിരിക്കണം അസുഖം -ചികിത്സയുടെ പൊതുവായ രീതി. ഇതിലേ തെങ്കിലുമൊരു ഘടകത്തിന്‌ മാറ്റം വരുമ്പോഴാണ്‌ നിലപാടുകള്‍ മാറ്റേണ്ടി വരുന്നത്‌. ഡോക്‌ടര്‍ എഴുതിതന്ന അതേ കമ്പനിയുടെ മരുന്ന്‌ കിട്ടിയില്ലെങ്കില്‍ ഫാര്‍മസിസ്റ്റ്‌ നിര്‍ദ്ദേശിക്കുന്ന വിധം ഗുണനില വാരമുള്ള മറ്റൊരു കമ്പനിയുടെ മരുന്ന്‌ ഉപയോഗിക്കാം. ഇവിടെയാണ്‌ ജനറിക്‌നാമവും ഗുണനിലവാര മുള്ള കമ്പനികളും അറിഞ്ഞുവയ്‌ക്കുന്നതിന്റെ പ്രസക്തി. സ്വകാര്യകമ്പനികളും, ഡോക്‌ടര്‍മാരും, മെഡിക്കല്‍ഷോപ്പ്‌ ഉടമകളും രോഗിയും ചികിത്സ എന്ന പ്രക്രിയയെ ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്‌താല്‍ രോഗം ഒരു പരിധിവരെ വഴി മാറി നില്‍ക്കും. ആരോഗ്യം നമ്മുടെ ഓരോരുത്തരുടേയും അവകാശവും ഉത്തരവാദിത്വവുമായി മാറാന്‍ ഇത്‌ വഴിതെളിക്കും.
ജെനറിക്‌ മരുന്നിന്റെ പേര്‌ കണ്ടുപിടിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു പ്രധാന മരുന്നാണോ ഔഷധ ചേരുവകളാണോ ഏതാണ്‌ ഒരു മരുന്നില്‍ പ്രധാന രാസവസ്‌തുവായി പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാനായല്ലോ. മരുന്നിന്റെ അളവുകൂടി ഡോക്‌ടറിന്റെ കുറുപ്പിലുണ്ടാകും. പിന്നെ ഏത്‌ രൂപഘടന (dosage form) യിലാണ്‌ അത്‌ ഉല്‍പാദിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഡോക്‌ടര്‍ എഴുതി യിരിക്കും. കൊച്ചുകുട്ടികള്‍ക്കും വളരെ പ്രായചെന്നവര്‍ക്കും ദ്രവരൂപത്തിലുള്ള രൂപഘടനയിലാണ്‌ ഒരു മരുന്ന്‌ ഉല്‍പ്പാദിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ വലിയവര്‍ക്ക്‌ (Adults) ഈ മരുന്നുതന്നെ ഗുളിക കളായോ, ക്യാപ്‌സൂളുകളായോ ആയിരിക്കും രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. മരുന്നിന്റെ രൂപ ഘടന, പേര്‌, അളവ്‌, ദിവസം എത്രനേരം കഴിക്കണം ഇത്രയുമാണ്‌ കുറിപ്പടിയില്‍ പ്രധാനമായും ഉണ്ടാവുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടാണ്‌ ഫാര്‍മസിസ്റ്റ്‌ മരുന്ന്‌ എടുത്ത്‌, എങ്ങനെ കഴിക്കണം എന്നുകൂടി എഴുതി നമുക്ക്‌ തരുന്നത്‌.

kada :leena

സ്വയം ചികിത്സ


"ഈയിടെയായി എന്റെ മോള്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പനി. ആദ്യത്തെ പ്രാവശ്യമൊക്കെ ഡോക്‌ടറിനെ കാണിച്ചു. ലീവ്‌ ഒക്കെ തീരാറായി. ഇപ്പോ പാരസെറ്റമോള്‍ സിറപ്പ്‌ വാങ്ങി വച്ചിരിക്കുവാ. പനി തുടങ്ങുന്നൂന്ന്‌ കാണുമ്പോള്‍ ഞാനതെടുത്തങ്ങ്‌ കൊടുത്തേക്കും. നിവൃത്തിയില്ലെങ്കിലേ ഡോക്‌ടറിനെ കാണൂ"
2 വയസ്സുള്ള കുഞ്ഞിന്‌ പനിവരുമ്പോള്‍ കൊടുക്കാനായി വീട്ടില്‍ മരുന്ന്‌ കരുതിവച്ചിരിക്കുന്ന ജോലിക്കാരിയായ അമ്മയുടെ വാക്കുകളാണിത്‌. സ്വയം ചികിത്സ എത്രത്തോളം ആശാസ്യമാണെന്ന റിയുവാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടേ.
അസുഖത്തിന്‌ പ്രതിവിധി ലഭ്യമാക്കുക എന്ന ഗുണത്തോടൊപ്പം തന്നെ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒരു മരുന്നും ഇല്ലെന്നത്‌ സത്യമായ വസ്‌തുത. ശരീരത്തിനുള്ളില്‍ കടന്നുചെല്ലുന്ന അളവിനനുസരിച്ച്‌ മരുന്ന്‌ രോഗശമനപദാര്‍ത്ഥവും അതുപോലെ തന്നെ വിഷവും ആയിത്തീരുന്നു എന്നത്‌ യാഥാര്‍ത്ഥ്യം. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത (severity), ശരീരത്തിനുള്ളില്‍ വച്ച്‌ മരുന്നിന്‌ സംഭവിക്കുന്ന രാസമാറ്റം, പ്രതിവിധിയോടൊപ്പം രോഗിയുടെ മറ്റ്‌ അവയവങ്ങളെ മരുന്ന്‌ ബാധിക്കുന്ന വിധം, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവ തമ്മില്‍ത്തമ്മിലും ശരീരത്തിലും ഉണ്ടാകാവുന്ന വിരുദ്ധപ്രവര്‍ത്തനങ്ങള്‍ (Drug interactions) മുതലായ ഘടകങ്ങളെ വിശകലനം ചെയ്‌തിട്ടാണ്‌ സമര്‍ത്ഥനായ ഒരു ഡോക്‌ടര്‍ മരുന്നിന്റെ കുറിപ്പടി തയ്യാറാക്കുന്നത്‌.

വായില്‍ക്കൂടി കഴിക്കുന്ന പല മരുന്നുകളും വയറ്റില്‍ നിന്ന്‌ ആദ്യമെത്തുന്നതും (First pass metabolism) ശരീരത്തിന്‌ പ്രയോജനപ്രദമാകാനും ഉപയോഗം കഴിഞ്ഞ്‌ പുറന്തള്ളപ്പെടാനും പാക ത്തില്‍ പലതരത്തിലും രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കരളില്‍ വച്ചാണ്‌. പക്ഷേ കരളിന്‌ രോഗം ബാധിച്ചിട്ടുള്ള രോഗിക്ക്‌ ചില മരുന്നുകളെ ഇത്തരം രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുപോലെ തന്നെ വൃക്കകള്‍ക്ക്‌ തകരാറുണ്ടെങ്കില്‍, കഴിക്കുന്ന മരുന്നിനെ ഉപയോഗശേഷം പുറന്തള്ളാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. തുടര്‍ന്ന്‌ മരുന്ന്‌ ശരീരത്തിലടിഞ്ഞുകൂടുകയും കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പല മരുന്നുകളും കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുള്ളതുകൊണ്ട്‌ സ്വയം ചികിത്സ വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്‌. മദ്യപന്മാര്‍ക്ക്‌ പല മരുന്നുകളും മദ്യം കൂടെ ഉപയോഗിക്കുന്നതുകൊണ്ട്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാക്കും. "വലിയ ആളുകള്‍ക്ക്‌ കൊടുക്കുന്ന മരുന്നിന്റെ അളവല്ല ചെറിയ കുട്ടികള്‍ക്ക്‌ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്‌ ". ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ തമ്മില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചേരാനും സാദ്ധ്യതയുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ പൊതുവെ 'സ്വയം ചികിത്സ' നടക്കുന്നത്‌. മരുന്നിന്റെ ലേബലില്‍ ഇങ്ങനെ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അലര്‍ജിക്കുള്ളവ (Anti Allergics), വേദനയ്‌ക്കുള്ളവ (pain killers), പുളിച്ചു തികട്ടലിനും വയറു കമ്പിക്കലിനും ഉള്ളവ (Antacids), ചുമ (Cough syrups), ഉറക്കമില്ലായ്‌മ (sedatives), മലശോധന (laxatives) എന്നിവയ്‌ക്കുള്ളവ, വിറ്റാമിനുകള്‍ (vitamins) ആന്റിബയോട്ടിക്കുകള്‍ (Antibiotics) ആരോഗ്യദായകങ്ങള്‍ (Health supplements) എന്നിവയാണ്‌ സ്വയം ചികിത്സയ്‌ക്കായി വിറ്റഴിയപ്പെടുന്നതും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നതുമായ OTC (Over the counter) മരുന്നുകള്‍.

വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം, വൈദ്യസഹായം കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍, സ്വയം ചികിത്സയ്‌ക്കായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളവയാണ്‌ OTC മരുന്നുകള്‍. വാങ്ങുമ്പോള്‍ അവ ഉപയോഗി ക്കേണ്ട വിധം ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും വേണം. വളരെ നാളുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ അത്യാവശ്യമാണ്‌.
ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്ന്‌ സ്വന്തം കുറിപ്പടിയിലേക്കുള്ള മാറ്റം വഴി OTC മരുന്നുകള്‍ തന്നിഷ്‌ടപ്രകാരം ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതുമാത്രം മനസ്സിലാക്കുന്നത്‌ ഒഴിവാക്കാവുന്ന വിപത്തുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും നല്ല വേദന സംഹാരി (pain killer) എന്ന്‌ കരുതപ്പെടുന്ന പാരാസെറ്റാമോള്‍, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ കരളിനും അതിന്റെ പ്രവര്‍ത്തനത്തിനും പ്രതികൂലമാകുന്നു എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മദ്യപാനിയാണ്‌ രോഗിയെങ്കില്‍ കരളും അതിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിഷലിപ്‌തമായിത്തീരുന്നു. ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വേദനാ സംഹാരികളായ പാരസെറ്റമോളിനും ഐബുപ്രോഫനും (Ibuprofen) ശീഘ്രത്തില്‍ കഴിയുന്നു. കരളിനെ ബാധിക്കുമെന്നുള്ളതു കൊണ്ട്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആസ്‌പിരിന്‍ (Aspirin) കൊടുക്കാന്‍ പാടില്ല എന്ന്‌ നിഷ്‌ക്കര്‍ഷിക്ക പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവര്‍ വേദന, വാതം എന്നിവയ്‌ക്ക്‌ ആസ്‌പിരിന്‍ തുടര്‍ച്ചയായി ഉപയോഗിക്കു ന്നതും നല്ലതല്ല. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ അസ്വസ്ഥമാക്കാനുള്ള (Irritation) പ്രവണത ആസ്‌പിരിന്റെ അനുബന്ധ പ്രശ്‌നങ്ങളില്‍ വച്ച്‌ ഏറ്റവും രൂക്ഷമായതാണെന്നു തന്നെ കാരണം. അതേ തുടര്‍ന്ന്‌ ആമാശയത്തിലും കുടലിനുള്ളിലും രക്തസ്രാവം ഉണ്ടാകാനും അത്‌ അള്‍സറായിത്തീരാനും സാദ്ധ്യതകളേറെയാണ്‌. വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം പല രൂപ ഭേദങ്ങളില്‍ ആസ്‌പിരിന്‍ ലഭ്യമാണ്‌. സ്വയം ചികിത്സിക്കുമ്പോള്‍ ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ രോഗികള്‍ക്ക്‌ പറ്റാറില്ല. കരള്‍ വിഷമയമായിത്തീരുമെന്നുള്ളതു കൊണ്ട്‌ നിമിസ്യൂലൈഡ്‌ (Nimesulide) എന്ന മരുന്ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കൊടുക്കരുതെന്ന്‌ ലോകാരോഗ്യസംഘടന (World Health Organisation) നിഷ്‌ക്കര്‍ഷിക്കുന്നു. അമേരിക്കപോലുള്ള രാഷ്‌ട്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ഈ മരുന്ന്‌ ഇന്ത്യയില്‍ വളരെയധികമായി ഉപയോഗത്തിലിരിക്കുന്നു.

കഫ്‌സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും അടങ്ങിയിരിക്കുന്ന ഫിനൈല്‍ പ്രൊപനോളമീന്‍ (Phenyl propanolamine) എന്ന ചേരുവയ്‌ക്ക്‌ പക്ഷാഘാതം ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ തെളിഞ്ഞതുകൊണ്ട്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൂടാതെ പ്രമേഹം, ഗ്ലൂക്കോമ, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മുതലായവയ്‌ക്കും ഈ രാസപദാര്‍ത്ഥം ഇടയാക്കുമത്രേ (MIMS).
കഫത്തോടുകൂടിയ ചുമയ്‌ക്കും (Productive cough) കഫമില്ലാത്ത ചുമയ്‌ക്കും, (Allergic cough) മരുന്നുകള്‍ വെവ്വേറയാണ്‌. പനി ഒരു രോഗലക്ഷണം മാത്രമാണ്‌. ശരീരം ഈ വിധം പ്രതികരിക്കുമ്പോള്‍ അതിനെ മരുന്ന്‌ കഴിച്ച്‌ ശമിപ്പിക്കേണ്ട ആവശ്യമില്ല. ശരീരത്തിന്റെ താപനില ക്രമാതീതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതി.

വയറ്റില്‍ കടന്നു കൂടുന്ന രോഗാണുക്കളെ വയറിളക്കം വഴി ശരീരം തന്നെ പുറന്തള്ളിക്കൊള്ളും. അതിനനുവദിക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട്‌ ടൈഫോയ്‌ഡ്‌ (Typhoid) പോലുള്ളവയ്‌ക്ക്‌ ചികിത്സ തേടേണ്ടിവരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.
ഡോക്‌ടറുടെ കുറുപ്പടിപ്രകാരമല്ലാതെ വൈറല്‍ പനി, അലര്‍ജി കൊണ്ടുള്ള തുമ്മല്‍, കഫ മില്ലാത്ത ചുമ, ഫ്‌ളൂ, തൊണ്ടവേദന ഇവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗപ്പെടുത്തുന്നതാണ്‌ നല്ലത്‌.
പകര്‍ച്ചപനി തനിയെ ശമികക്കുന്ന രോഗങ്ങളില്‍ (Self limiting diseases) പെടുന്നവയാണ്‌. പകര്‍ച്ചപ്പനിക്ക്‌ കാരണമാകുന്ന വൈറസിനെതിരെ സാധാരണ മരുന്ന്‌ പ്രയോഗിക്കാറില്ല.

വൈറല്‍ പനി ബാധിച്ചാല്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെയുള്ള കാലയളവുകൊണ്ട്‌ രോഗം ശനിയെ ശമിച്ചുകൊള്ളും. നന്നായി വിശ്രമിക്കുക മാത്രമേ വേണ്ടൂ. രോഗലക്ഷണങ്ങള്‍ കുറയാനും ശാരീരിക വിഷമതകള്‍ പേശീ വേദന, ശരീരവേദന പരിഹരി ക്കാനുമുള്ള മരന്നുകളാവും ഡോക്‌ടര്‍ നല്‍കുന്നത്‌. ശരീരത്തിനാവശ്യമുള്ള ബാക്‌ടീരിയകളെ നശിപ്പിക്കുക എന്ന ദുഷ്‌കൃത്യമാണ്‌ വൈറല്‍ പനിയ്‌ക്ക്‌ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം നാം നടത്തുന്നത്‌. ഇത്‌ വൈറസിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാവും ചെയ്യുക. പിന്നീട്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ശരിയായ പ്രയോജനം ലഭിക്കുകയും ഇല്ല. വൈറസിനോടൊപ്പം ബാക്‌ടീരിയ കൂടി ബാധിക്കുന്നതിന്റെ ഫലമായാണ്‌ കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നത്‌. ഇത്തരം ബാക്‌ടീരിയക്കെതിരെ ആന്റിബയോട്ടി ക്കുകള്‍ കഴിക്കേണ്ടി വരും.
ഡോക്‌ടറെ കാണാന്‍ സമയം കണ്ടെത്താനുള്ള മടി, കണ്ടാലും അതുകഴിഞ്ഞാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ടെസ്റ്റുകള്‍, അവയുടെ ഭാരിച്ച ചെലവുകള്‍ ഇവയൊക്കെയാണ്‌ സ്വയം ചികിത്സയ്‌ക്കായി നമ്മെ പ്രേരിപ്പിക്കുന്നത്‌. പണക്കാരനെന്നോ പാവപ്പെട്ടനെന്നോ, അറിവുള്ളവരെന്നോ അറിവില്ലാത്ത വരെന്നോ ഭേദമില്ലാതെ വളരെപ്പേര്‍ സ്വയം ചികിത്സ നടത്തുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സാക്ഷരതയാണ്‌ നമ്മുടെ നാട്ടില്‍ സ്വയം ചികിത്സയ്‌ക്ക്‌ പ്രചോദനം നല്‍കുന്ന മറ്റൊരു പ്രധാന കാരണം. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതോര്‍ക്കുക. ഒരാള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളുടെയോ രോഗത്തിന്റെയോ ശമനാര്‍ത്ഥം ഡോക്‌ടര്‍ കുറിച്ച മരുന്ന്‌ സമാന ലക്ഷണമോ രോഗമോ വരുമ്പോള്‍ കഴിക്കുന്നതു കണ്ടു വരുന്നു. ഏതു മരുന്നാണ്‌ സ്വന്തം രോഗാവസ്ഥയ്‌ക്ക്‌ കഴിക്കേണ്ടത്‌ എന്നറിയാമെന്നുള്ള ഒരു മരുന്നു സംസ്‌ക്കാരം (Drug Culture) നമ്മുടെ നാട്ടില്‍ ഉടലെടു ത്തിട്ടുള്ളതായി കാണുന്നു. ഇവയൊക്കെയാണ്‌ പലപ്പോഴും പുതിയ പുതിയ അസുഖങ്ങളിലേക്കും സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത്‌.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ :
1. ചെറിയ അസുഖങ്ങള്‍ക്കുമാത്രം വളരെ ശ്രദ്ധയോടുകൂടി OTC മരുന്നുകള്‍ ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തുക.
2. മരുന്നിന്റെ ലേബലിലുള്ള വിവരങ്ങള്‍ ശ്രദ്ധിച്ച്‌ വായിക്കുക.
3. വാങ്ങുന്ന മരുന്നിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ ദുരീകരിക്കുക.
4. ഒരു സമയം എത്ര അളവ്‌ മരുന്ന്‌ (Dosage Schedule) കഴിക്കണമെന്നുള്ളത്‌ കൃത്യമായി അറിയുക.
5. രണ്ടു മാത്രകള്‍ (Doses) ക്കിടയ്‌ക്കുള്ള സമയം കൃത്യമായി പാലിക്കുക (അധികമായ അളവ്‌ ശരീരത്തിനുള്ളില്‍ കടന്ന്‌ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലാണിത്‌)
6. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ (ingredients) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സ്വയം ചികിത്സ യ്‌ക്ക്‌ ഉപയോഗിക്കാതിരിക്കുക.
7. എന്തെങ്കിലും അനുബന്ധപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി തോന്നിയാലുടന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
8. മദ്യത്തോടൊപ്പം, ശരീരത്തിനുള്ളില്‍ പല മരുന്നുകളും വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാ നിടയുള്ളതുകൊണ്ട്‌ മദ്യം ഉപയോഗിക്കുന്നവര്‍ വിദഗ്‌ദ്ധാഭിപ്രായം സ്വീകരിച്ചുമാത്രം ചികിത്സ നടത്തുക.

kada : leena 

ശരീരത്തില്‍ വെളളം കുറഞ്ഞാ‍ല്‍ (Dehydration)

നിര്‍ജലീകരണം (Dehydration)

ശരീരത്തിന്റെ എഴുപത്തഞ്ചു ശതമാനത്തോളം വെളളമാണ്‍; കോശങ്ങളി(intracellular space)ലാണ്. ഇതില്‍ ഭൂരിഭാഗവും. ബാക്കിയുളളത് കോശങ്ങ്ള്‍ക്ക് പുറത്തുളള(extracellular space) ഭാഗത്താണ്.വെളളം ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയും പുറന്തളളപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. വ്ൃക്ക(kidney)യോടു ചേ൪ന്നു പ്രവര്‍ത്തിക്കുന്ന എ.ഡി.എച്ച് (Anti-Diuretic Hormone – ADH) എന്ന ഹോ൪മോണാണ്‍ വെള്ളത്തെ എപ്പോഴൊക്കെയാണ് മൂത്രം വഴി പുറന്തള്ളേണ്ടത് എപ്പോഴാണ് ശരീരത്തില്‍ സംഭരിച്ചു വക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

ശ്വാ‍സോഛ്വാസം ചെയ്യുമ്പോഴും(breathe), വിയര്‍ക്കുമ്പോഴും(sweat),കുടല്‍ മാലിന്യം പുറന്തളളുമ്പോഴും, മൂത്രം വഴിയും, ശരീരത്തില്‍നിന്ന് ജലാംശം നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുളള നഷ്ടം വെളളം കുടിക്കുന്നതിനനുസരിച്ചു നികത്തപ്പെട്ടുകൊണ്ടേയിരിക്കും.

പക്ഷേ ഇങ്ങനെ ശരീരം നിലനിര്‍ത്തുന്ന സംതുലനാവസ്ഥ ചിലപ്പോഴൊക്കെ പല കാരണങ്ങള്‍ കൊണ്ടും തകിടം മറിയാറുണ്ട്. നാം കുടിക്കുന്നതിലേറെ വെളളം ശരീരത്തില്‍നിന്ന് പുറന്തളളപ്പെടുന്ന സാഹചര്യങ്ങളോ, അസുഖങ്ങളോ ഉണ്ടാകുമ്പോഴാണിത് സംഭവിക്കുന്നത്. ഇതിനെ നിര്‍ജലീകരണം(Dehydration) എന്ന് പറയാം.

നിര്‍ജലീകരണത്തിനുള്ള കാ‍രണങ്ങള്‍

വയറിളക്കമാണ് (diarrhoea) ശരീരത്തില്‍ നിന്ന് വളരെ വേഗത്തില്‍ ധാരാളമായി വെളളം നഷ്ടപ്പെടുന്നതില്‍ പ്രധാനകാരണം. ഛര്‍ദ്ദി(vomiting)യും തുല്യപ്രാധാന്യം വഹിക്കുന്നു. വയറിനുള്ളില്‍ കടന്നുകൂടുന്ന രോഗാണുക്കളെ(infectious organisms)യോ വിഷാംശ(toxic substances)ങ്ങളേയോ അലര്‍ജിവസ്തുക്കളെയോ(allergens) പുറന്തളളാനായി ശരീരത്തിന്റെ പ്രതിരോധസംവിധാനം(defence mechanism)പ്രവര്‍ത്തിക്കുമ്പോഴാണ് വയറിളക്കമോ, ഛര്‍ദ്ദിയോ, ചിലപ്പോള്‍ രണ്ടും കൂടിയോ ഉണ്ടാകുന്നത്. പൊളളലേല്‍ക്കുമ്പോള്‍ കേടുപാടുവന്ന തൊലിയിലൂടെയും, നല്ല പനി കഴിഞ്ഞ് വിയര്‍ക്കുമ്പോഴും, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴുമൊക്കെ ശരീരം നിലനിര്‍ത്തുന്ന വെളളത്തിന്റെ സംതുലനാവസ്ഥ താറുമാറാകും; നിര്‍ജലീകരണം(dehydration) അനുഭവപ്പെടും. പഞ്ചസാരയുടെ കൂടിയ അളവിനെ ശരീരം നിയന്ത്രിക്കുന്നത് മൂത്രത്തിലൂടെ പുറന്തളളിക്കൊണ്ടാണ്.ഈ പ്രക്രിയക്കുവേണ്ടി ധാരാളം വെളളവും മൂത്രത്തിലൂടെ പുറന്തളളപ്പെടും. തൊലിപ്പുറമെ നീരുണ്ടാകുന്നതരം അസുഖങ്ങളിലും നിര്‍ജലീകരണത്തിനു സാദ്ധ്യതയുണ്ട്. അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോഴും, വ്യയാമം ചെയ്യുമ്പോഴും,ശരീരത്തില്‍നിന്ന് വിയര്‍പ്പായി ധാരാളം വെളളം നഷ്ടപ്പെടുമല്ലോ. രോഗാണുബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയാണെങ്കില്‍ ഇടവിട്ട് പനിക്കുന്നത് നമുക്ക് പരിചിതമാണ്. പനി വിടുമ്പോഴുണ്ടാകുന്ന വിയര്‍പ്പുവഴിയും വെളളം ധാരാളമായി നഷ്ടപ്പെടുന്നു.


പ്രത്യാഘാതങ്ങള്‍

നിര്‍ജലീകരണം (Dehydration) എന്ന അവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ചെറിയ തലവേദന മുതല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതുകൊണ്ടുണ്ടാകുന്ന(lowered BP) ഷോക്ക്(hypovoleimic shock) വരെ ശരീരത്തില്‍ വെളളത്തിന്റെ കുറവിനനുസരിച്ച് പ്രത്യക്ഷപ്പെടാം. തലച്ചോറിലേക്കുളള രക്തപ്രവാഹം കുറയുന്നതുകൊണ്ട് അബോധാവസ്ഥയിലായി കോമ(coma)യിലെത്തുന്ന അവസ്ഥയും വന്നു ചേരാം. തുടര്‍ന്ന് മറ്റുളള അവയവങ്ങള്‍ കൂടി പ്രവര്‍ത്തനരഹിതമായാല്‍ മരണം വരെ സംഭവിക്കാം. വ്ൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുന്നതും (kidney failure) അസാധാരണമല്ല. ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിക്കാനായാലേ വ്ൃക്കയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാ‍കൂ. നിര്‍ജലീകരണം തുടര്‍ന്നുകൊണ്ടിരുന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുകയും, തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കുളള രക്തയോട്ടം കുറയുകയും ചെയ്യും. ചൂടുസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളാണ് മറ്റ്ചിലത്. വിയര്‍പ്പു വഴി വെളളം ധാരാളമായി നഷ്ടപ്പെടുമ്പോള്‍ തകരാറിലാകുന്നത് തുടര്‍ച്ചയായി വ്യായമത്തിലേര്‍പ്പെടുന്ന മസിലുകളുടെ സുഗമമായ പ്രവര്‍ത്ത്നമാണ്; മസിലുകളില്‍ കോച്ചിപ്പിടുത്തം (heat cramps) അനുഭവപ്പെടാനിടയാകും.

ലക്ഷണങ്ങള്‍

തലവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഇടുമിച്ച മുഖം(flushed face), കണ്ണുകളില്‍ ഭാരം അനുഭവപ്പെടുക(sunken eyes), വായ വരളുക(dry mouth), തൊലി വരളുക(dry skin), മൂത്രത്തിന്റെ അളവ് നന്നേ കുറവാകുക, മൂത്രം നല്ല മഞ്ഞ നിറത്തില്‍ പോകുക, ചിലപ്പോള്‍ മൂത്രം ഒട്ടും തന്നെ പോകാതിരിക്കുക, വിയര്‍ക്കാതിരിക്കുക, ഒരു പക്ഷെ അബോധാവസ്ഥയിലാകുക, ഇതൊക്കെയാണ് പ്രകടമാകുന്ന ലക്ഷണങ്ങള്‍. രോഗിയെ കിടത്തിയിട്ട് കാലുകള്‍ ഒരു തലയിണയിലോ മറ്റോ ഉയര്‍ത്തിവെയ്ക്കുന്നത് നല്ലതാണ്. ഒപ്പം കാറ്റു കൊളളാനുളള സൗകര്യവും ചെയ്തുകൊടുക്കും.ബോധാവസ്ഥയിലാണെങ്കില്‍ കുറച്ചുവെളളം കൂടികുടിപ്പിച്ചാല്‍ പ്രാഥമികമായ പരിചരണമായി. അബോധാവസ്ഥയിലാണ് രോഗിയെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

ചികിത്സ

നിര്‍ജലീകരണം ഏതു വിധമാണെങ്കിലും നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കുക (fluid replacement or rehydration) എന്നതാണ് പ്രധാന ചികിത്സ. വയറിളക്കം പോലുളള പ്രശ്നത്തേത്തുടര്‍ന്നാണെങ്കില്‍ ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട് (oral rehydration salt-ORS) തിളപ്പിച്ചാറിയ വെളളത്തില്‍ കലക്കി ഇടക്കിടക്ക് കുടിപ്പിക്കാം. ഓരോ മലവിസര്‍ജ്ജനതിനുശേഷവും ഒരു കപ്പ് (250 മി.ല്ലി) ഓ.അര്‍.എസ് മിശ്രിതം നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കാനാകും. ഗ്ലൂക്കോസും സോഡിയം, പൊട്ടാസ്യം പോലുളള മറ്റ് ലവണങ്ങളും ഉള്‍പ്പെട്ട ഈ മിശ്രിതം ശരീരത്തിലെ നഷ്ടപ്പെട്ട ഊര്‍ജ്ജത്തേയും ലവണങ്ങളെയും(electrolytes) വീണ്ടെടുക്കും. വീടുകളില്‍ ഉപ്പിട്ട കഞ്ഞിവെളളവും കരിക്കിന്‍ വെളളവും ലഭ്യമെങ്കില്‍ ഇവയും നഷ്ടപ്പെട്ട ജലാംശത്തെയും ഊര്‍ജ്ജത്തേയും ലവണങ്ങളേയും വീണ്ടെടുക്കും.

ഛര്‍ദ്ദി പോലുളള പ്രശ്നം കൂടിയുണ്ടെങ്കില്‍ വായിലൂടെയുളള ചികിത്സ വഴി ജലാംശത്തെ വീണ്ടെടുക്കുക പ്രയാസമാണ്. വൈദ്യസഹായം തേടുകതന്നെ വേണം. രക്തക്കുഴലുകള്‍ വഴി ജലത്തേയും ലവണങ്ങളേയും (electrolytes) വീണ്ടെടുക്കുകയാണ് പോംവഴി. നിര്‍ജലീകരണം മൂലം രക്തസമ്മര്‍ദ്ദം കുറഞ്ഞ് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കിലും രോഗിയെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കണം. കാരണം ഇത്തരം സാഹചര്യങ്ങളിലും ജലനഷ്ടത്തെ വീണ്ടെടുക്കാന്‍ വീട്ടിലുളള സ്വയംചികിത്സക്കു കഴിയില്ല. രക്തക്കുഴലുകള്‍ വഴി പലതരം മരുന്നുകള്‍ കയറ്റിയാലേ ചികിത്സ വിജയിക്കൂ. ഇത്തരം ചികിത്സയുടെ വിജയം അളക്കുന്നത് രോഗി പുറന്തളളുന്ന മൂത്രത്തിന്റെ അളവ് പരിശോധിച്ചിട്ടാ‍ണ്.കാരണം ശരീരത്തില്‍ ജലമില്ലാത്തപ്പോള്‍ വ്ൃക്ക ജലത്തെ പുറന്തളളാതെ സംഭരിച്ചു വക്കുന്നതിന്റെ ഫലമായി മൂത്രം വളരെ കുറവേ ഉണ്ടാകൂ. പക്ഷെ ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വ്ൃക്ക അത് തിരിച്ചറിയുകയും വര്‍ദ്ധിതമായ അളവില്‍ മൂത്രം പുറന്തളളുകയും ചെയ്യും.

അണുബാധ കൊണ്ട് പനി, ഛര്‍ദ്ദി, വയറിളക്കം, എന്നീ പ്രശ്നങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിര്‍ജലീകരണത്തിനുളള ചികിത്സക്കുപുറമേ രോഗത്തിന്റെ ശരിയായ കാരണത്തിനും ചികിത്സ നല്‍കണം.


തടയാനുളള വഴികള്‍

1.ദിവസവും 8 ഗ്ലാസ്സ് വെളളം കുടിക്കാ൯ ശ്രദ്ധിക്കണം
(പ്രത്യേകിച്ച് വേനല്‍ക്കാലത്ത്)

2.കാര്‍ബണ്‍ ഡൈഒക്സൈഡ് ലയിപ്പിച്ചതും കഫീന്‍ അടങ്ങിയതുമായ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം.
3.തൊലിയെ കഴിയുന്നിടത്തോളം സൂര്യപ്രകാശമേല്‍ക്കാതെ സംരക്ഷിക്കണം

4.വ്യായാമം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ജലനഷ്ടം അപ്പോഴപ്പോള്‍ നികത്തുവാന്‍ ശ്രദ്ധിക്കണം.

kada :leena

ജലദോഷപ്പനി


മഴക്കാലത്ത്‌ ജലദോഷം (common cold) , ജലദോഷപ്പനി (flu) ഇവ വരാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ ഇവയെ എങ്ങനെ നേരിടുമെന്ന്‌ ശരിയായി അറിയുന്നവര്‍ വളരെ ചുരുക്കമാണ്‌. അലര്‍ജി വിരുദ്ധ മരുന്നുകള്‍, (അവില്‍ (Avil) - എന്ന്‌ കമ്പനിപ്പേരുള്ള മരുന്ന്‌ സ്വയം ചികിത്സയ്‌ക്കായി പൊതുവെ ഉപയോഗിച്ചുകാണുന്നു), ചുമയ്‌ക്കെതിരെയുള്ള മരുന്നുകള്‍, മൂക്കിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍, പനി തടയാനുള്ള മരുന്നുകള്‍, ഏതെങ്കിലും ആന്റിബയോട്ടിക്കുകള്‍, ഇതൊന്നുമല്ലെങ്കില്‍ ഏതിന്റെയെങ്കിലുമൊക്കെ മിശ്രിതങ്ങളടങ്ങിയ മരുന്നുകള്‍ ഇവയൊക്കെ മാറിമാറിയോ, ഒരുമിച്ചോ മരുന്നുകടയില്‍ നിന്ന്‌ സ്വയം വാങ്ങിക്കഴിച്ചാണ്‌ പലരും മഴക്കാലപ്പനികളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. എല്ലാം പരീക്ഷിച്ച്‌ രോഗം മറ്റൊരു രീതിയില്‍ അധികരിക്കുമ്പോള്‍ ഡോക്‌ടറുടെ അടുത്തെത്തും. പിന്നെ ചികിത്സയില്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തേണ്ടി വരും, ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങി ചികിത്സാചെലവ്‌ കൂടുതലാവുകയും ചെയ്യും.

മഴക്കാലത്ത്‌ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മനുഷ്യശരീരത്തിന്റെ സഹജമായ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കും. വൈറസുപോലുള്ള രോഗാണുക്കളുടെ ശക്തി കൂടിയിരിക്കും. പലതരത്തില്‍പ്പെട്ട വൈറസുകളാണ്‌ ജലദോഷം വരുത്തുന്നത്‌. ഓരോ പ്രാവശ്യവും രോഗബാധവരുത്തുന്ന വൈറസുകള്‍ഘടനയിലും സ്വഭാവത്തിലും പലതരത്തില്‍ വ്യത്യസ്‌തത യുള്ളവയാണ്‌; തന്നെയുമല്ല പുതിയ അണുക്കള്‍ ഉണ്ടാകുമ്പോള്‍ ഘടനും സ്വഭാവവും മാറ്റാനുള്ള (mutation) കഴിവും ബാക്‌ടീരിയകളെക്കാള്‍ വളരെ കൂടുതലായി വൈറസുകള്‍ക്കുണ്ട്‌. അതുകൊണ്ട്‌ ഓരോ തരം വൈറസിനെതിരെയും മരുന്നുകളും വാക്‌സിനുകളും കണ്ടുപിടിച്ച്‌ കൂടെക്കൂടെ വരുന്ന വൈറസുബാധയ്‌ക്കെതിരെ ഉപയോഗിക്കുന്നത്‌ പ്രായോഗികമല്ല. അതുകൊണ്ട്‌ വൈറസുകള്‍ ശരീരത്തെ ആക്രമിക്കാതെ സൂക്ഷിക്കുന്നതാണ്‌ ഏറ്റവും നല്ല പ്രതിവിധി. വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും വീണ്ടെടുക്കാനും നല്ലതാണ്‌. ഇതടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നതും വളരെ ഗുണം ചെയ്യും. ഗുളികയാണ്‌ തിരെഞ്ഞെടുക്കുന്നതെങ്കില്‍ ദിവസം രണ്ടുനേരം കഴിച്ചാല്‍ മതിയാകും; അളവ്‌ കൂടരുത്‌. മറ്റ്‌ മരുന്നുകള്‍ കഴിക്കുന്നവരും വൃക്കയ്‌ക്ക്‌ പ്രശ്‌നങ്ങളുള്ളവരും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക.

ഇനി ജലദോഷപ്പനി വന്നുകഴിഞ്ഞാല്‍ തുമ്മല്‍, ചുമ ഇവയെ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന മരുന്നുകള്‍ കഴിക്കരുത്‌. മൂക്കിലെ സ്രവങ്ങളുടെ അളവ്‌ കൂടുക, ചുമ വഴി കഫം പുറന്തള്ളുക, ശരീരത്തിന്റെ താപ നില ഉയര്‍ത്തുക എന്നീ പ്രക്രിയകളിലൂടെ ശരീരം വൈറസിനെ എതിര്‍ക്കുകയും അവയുടെ അവശിഷ്‌ടങ്ങളെ പുറന്തള്ളുകയുമാണ്‌ ചെയ്യുന്നത്‌. ഈ പ്രതിരോധപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോള്‍ രോഗം വഷളാകും. സ്വാഭാവികമായും ശരീരം തനിയെ ഒരാഴ്‌ചകൊണ്ട്‌ വൈറസിനെ എതിര്‍ത്ത്‌ സുഖാവസ്ഥയിലെത്തിക്കോളും. ധാരാളം വെള്ളം കുടിച്ച്‌ (മൂത്രം വഴിയും രോഗാണുക്കളുടെ അവശിഷ്‌ടങ്ങള്‍ പുറന്തള്ളപ്പെടും) വിശ്രമിക്കുകയാണ്‌ രോഗി ചെയ്യേണ്ടത്‌. ഇതിനുള്ള ക്ഷമ പലര്‍ക്കും ഇല്ല. പനിയെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളില്‍ പനികൂടിയാല്‍ അപസ്‌മാരം പോലുള്ള (Febril Fits) അവസ്ഥ സാധാരണമാണ്‌. ദേഹം നനഞ്ഞ തുണി കൊണ്ട്‌ തുടയ്‌ക്കുകയോ, പാരസെറ്റമോള്‍ ദിവസത്തില്‍ 3,4 പ്രാവശ്യം (അളവ്‌ കൂടിയാല്‍ കരളിനെ ബാധിക്കും) കൊടുക്കുകയോ ചെയ്‌ത്‌ പനിയെ നിയന്ത്രിച്ച്‌ നിര്‍ത്തണം. തുമ്മലിനെ പിടിച്ചുനിര്‍ത്തിയാല്‍ തലയ്‌ക്കുള്ളിലെ വായുഅറകളില്‍ (sinus pores) ഈ സ്രവങ്ങള്‍ കട്ടിപിടിച്ചിരിക്കാനും പിന്നീട്‌ അതില്‍ ബാക്‌ടീരിയകളുടെ ആക്രമണം ഉണ്ടാകാനും (sinusitis) ഇടയാക്കും. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തലവേദനയാകും ഫലം; ചികിത്സ സങ്കീര്‍ണ്ണമാകും. കഫത്തോടുകൂടിയ ചുമയെ പിടിച്ചുനിര്‍ത്തുന്നത്‌ നെഞ്ചുഭാഗത്ത്‌ സ്രവങ്ങള്‍ കട്ടിപിടിച്ച്‌ അണുബാധയുണ്ടാകാന്‍ ഇടയാക്കും.

1.ജലദോഷപ്പനിയെ നേരിടാന്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ധാരാളം വെള്ളം (തിളപ്പിച്ചിട്ട്‌, ചെറുചൂടോടെ) കുടിച്ച്‌ നന്നായി വിശ്രമിക്കുക. രോഗാണുക്കളെയും വിഷകരമായ അവയുടെ അവശി ഷ്‌ടങ്ങളെ മൂത്രം വഴി പുറന്തള്ളുക, പനിമൂലം കോശങ്ങളില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ജലനിഷ്‌ടം പരിഹരിക്കുക (to avoid dehydration), ചുമച്ചു തുപ്പുമ്പോഴും മൂക്കിലൂടെയും കഫം അയഞ്ഞ്‌ എളുപ്പത്തില്‍ പുറന്തള്ളുക എന്നിവയ്‌ക്ക്‌ വെള്ളം കുടിക്കുന്നത്‌ വളരെ ഗുണം ചെയ്യും.

2. ദഹിക്കാന്‍ എളുപ്പമുള്ള ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ദഹനവ്യൂഹം (Digestive system) ഉള്‍പ്പെടെ വൈറസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടികൂടിയതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിച്ച്‌ ജോലിഭാരം കൂട്ടുന്നത്‌ അഭികാമ്യമല്ല.

3.വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളോ, വൈറ്റമിന്‍ സി. ഗുളികകളോ (അളവ്‌ ദിവസം 2 നേരത്തില്‍ കൂടരുത്‌) കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

4.മുഖത്തും നെഞ്ചത്തും ആവി പിടിക്കുന്നത്‌ കഫം എളുപ്പത്തില്‍ പുറന്തള്ളാന്‍ വളറെയേറെ സഹായിക്കും.

(ചുമ അധികരിച്ച്‌ കഫം പുറന്തള്ളാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ കഫം അയഞ്ഞുകിട്ടുന്ന ചുമ മരുന്നുകള്‍ (അമോണിയം ക്ലോറൈഡ്‌, ബ്രോംഹെക്‌സിന്‍ -Bromhexine, ആംബ്രോക്‌സോള്‍ - Ambroxol) കഴിക്കാം. ഇത്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാകുന്നതാണ്‌ നല്ലത്‌. കൊഡീന്‍ (Codein), ഡൈഫിന്‍ ഹൈഡ്രാമിന്‍ (Dephenhydramine) എന്നീ വിഭാഗം ചുമ മരുന്നുകള്‍ (Cough syrups) ചുമ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന വിഭാഗം മരുന്നുകളാണ്‌; കഫമില്ലാത്ത, അലര്‍ജിചുമ (Drugs for non-productive cough) യ്‌ക്കാണ്‌ ഇവ ഉപയോഗിക്കേണ്ടത്‌ എന്നത്‌ സ്വയം ചികിത്സയാണെങ്കില്‍ ചുമ മരുന്നു വാങ്ങുമ്പോള്‍ പ്രത്യേകം ഓര്‍മ്മവയ്‌ക്കുക.)

5. മൂക്കടഞ്ഞ്‌ ശ്വാസം കിട്ടാതെ വരുമ്പോള്‍ (പ്രത്യേകിച്ച്‌ കൊച്ചുകുട്ടികള്‍ക്ക്‌ രാത്രിയില്‍) വളരെ പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ സൈലോമെറ്റസോളിന്‍ (Xylometazoline) (കമ്പനിനാമം otrivin) ഒന്നോ രണ്ടോ തുള്ളി 8-10 മണിക്കൂര്‍ ഇടവിട്ട്‌ മൂക്കിലൊഴിക്കാം. അളവ്‌ കൂടരുത്‌; 5 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിക്കയുമരുത്‌.

വൈറസ്‌ ബാധ കൊണ്ട്‌ ശരീരം ദുര്‍ബ്ബലമായിരിക്കുന്ന അവസ്ഥയില്‍ ബാക്‌ടീരിയകൂടി കടന്നുകൂടാന്‍ സാദ്ധ്യതയുണ്ട്‌. മൂക്കില്‍ നിന്നുവരുന്ന സ്രവത്തിനും കഫത്തിനും ഇളം മഞ്ഞകലര്‍ന്ന പച്ചനിറമായാല്‍ ബാക്‌ടീരിയ ബാധിച്ചിരിക്കുന്നുവെന്ന്‌ ഉറപ്പിക്കാം. ശക്തമായ തലവേദനയും ഉണ്ടാവാം. എത്രയും വേഗം ഡോക്‌ടറിനെ കാണണം; ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതാണ്‌ പ്രതിവിധി. ഡോക്‌ടര്‍ നിര്‍ദ്ദേശിക്കും വിധം പറയുന്ന കാലയളവുവരെ യഥാവിധി കഴിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

kada : leena

കുട്ടികള്‍ക്ക്‌ അസുഖം വരുമ്പോള്‍


"ഡോക്‌ടറേ ക്ഷമിക്കണം. ഒരു നിവര്‍ത്തിയുമില്ലാഞ്ഞിട്ടാണ്‌ രാത്രിയില്‍ ഞങ്ങളീ ടാക്‌സി പിടിച്ചുവന്നത്‌. കുട്ടിക്ക്‌ തീരെ സുഖമില്ല. നല്ല പനിയും ഛര്‍ദ്ദിയും. ഒരുപാടു പ്രാവശ്യം വയറും ഇളകി. ഒന്നും കഴിക്കുന്നുമില്ല. എന്റെ കുഞ്ഞ്‌ തളര്‍ന്നു കിടക്കുന്ന കിടപ്പുകണ്ടപ്പോള്‍ സമയമോ സൗകര്യമോ ഒന്നും ആലോചിച്ചില്ല". പാതിരാത്രിയില്‍ കോളിംഗ്‌ബെല്‍ അടിക്കുന്നതുകേട്ട്‌ വാതില്‍ തുറന്നപ്പോള്‍ 5-6 വയസ്സുപ്രായം തോന്നിക്കുന്ന കുഞ്ഞുമായി പരിഭ്രാന്തയായി നില്‍ക്കുന്ന ലക്ഷ്‌മിയെയാണ്‌ ഡോക്‌ടര്‍ കണ്ടത്‌. ലക്ഷ്‌മിയുടെ ക്ഷമാപണം ഒരു ചെറുപുഞ്ചിരിയോടെ കേട്ട്‌ ഡോക്‌ടര്‍ അവരെ ചികിത്സാമുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അസുഖവിവരങ്ങളെ സംബന്ധിച്ച ഡോക്‌ടറുടെ ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങളായിരുന്നു ലക്ഷ്‌മിക്കുണ്ടായിരുന്നത്‌. കുട്ടിയെ പരിശോധിച്ചശേഷം ഡോക്‌ടര്‍ മരുന്നുകുറിച്ചു. "ഒന്നും പേടിക്കാനില്ല. ഒരു വൈറല്‍ പനിയാണിത്‌ കുറിച്ചിരിക്കുന്ന മരുന്നുകള്‍ വാങ്ങി യഥാസമയം കൊടുക്കണം. ഈ പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലര്‍ത്തി ഇടയ്‌ക്കിടയ്‌ക്ക്‌ കുടിപ്പിക്കണം. കൊച്ചുകുട്ടിയാകുമ്പോള്‍ മരുന്നുകഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും. ക്ഷമയോടെ ചെയ്‌താല്‍ മതി അല്ലാതെ പേടിക്കാനൊന്നുമില്ല". ഇത്രയും കേട്ടപ്പോള്‍ ലക്ഷ്‌മിയും ഭര്‍ത്താവും ആശ്വാസത്തോടെ മുഖത്തോടുമുഖം നോക്കി.

അസുഖംവരുമ്പോള്‍ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നതിനെപ്പറ്റി ഉത്‌കണ്‌ഠാകുലരാകുന്നവരാണ്‌ നമ്മില്‍ ഭൂരിപക്ഷവും. അസുഖമുള്ള സമയത്ത്‌ കുട്ടികളുടെ സ്വഭാവവും ആകെ മാറി വഷളായിരിക്കും. തീരെ കൊച്ചുകുട്ടികള്‍ ഒരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടിരിക്കും; അല്ലെങ്കില്‍ അമ്മയുടെ മടിയില്‍ത്തന്നെയിരിക്കണമെന്ന്‌ വാശിപിടിച്ചു കൊണ്ടിരിക്കും. കുറച്ചു കൂടി മുതിര്‍ന്ന കുട്ടികള്‍ മറ്റുചില വാശികള്‍ കാണിക്കുകയും അസ്വസ്ഥരായി കാണപ്പെടുകയും ചെയ്യും. അവര്‍ക്ക്‌ കൂടെയിരുന്ന്‌ കഥകള്‍ വായിച്ച്‌ കൊടുക്കുകയോ ടി.വി. വച്ചുകൊടുക്കുകയോ ചെയ്യാം. അധികം ക്ഷീണമനുഭവപ്പെടാത്ത കുട്ടി ഓടിക്കളിച്ചുനടക്കുകയാണെങ്കില്‍ നിര്‍ബന്ധിച്ച്‌ കിടക്കയില്‍ പിടിച്ചുകിടത്തേണ്ട ആവശ്യമില്ല. കുട്ടികളുടെ സ്വഭാവമാറ്റം എന്തുതന്നെയായിരുന്നാലും നമ്മുടെ കരുതലും സ്‌നേഹവും ചങ്ങാത്തവും വളരെ ആവശ്യമുള്ള സമയമാണിതെന്നു മനസ്സിലാക്കി അവര്‍ക്ക്‌ സുരക്ഷിതത്ത്വബോധം കൊടുക്കാന്‍ തക്ക ക്ഷമയും ഉത്തരവാദിത്വബോധവും മാതാപിതാക്കള്‍ക്ക്‌ ഉണ്ടാവണമെന്നത്‌ പ്രധാനപ്പെട്ട കാര്യമാണ്‌.
അസുഖം വരുന്ന സമയത്ത്‌ മിക്കകുട്ടികള്‍ക്കും വിശപ്പുകാണുകയില്ല. അതുകൊണ്ട്‌ മറ്റുള്ള ദിവസങ്ങളില്‍ കഴിക്കുന്നതുപോലെ കുട്ടി ഭക്ഷണം കഴിക്കണമെന്ന്‌ മാതാപിതാക്കള്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. കഴിക്കാന്‍ ഇഷ്‌ടമുള്ള ഭക്ഷണപാനീയ ങ്ങള്‍ കുട്ടി ആവശ്യപ്പെടുന്നുവെങ്കില്‍ കൊടുക്കുക. പക്ഷേ കൊഴുപ്പുനിറഞ്ഞതും മസാല (spicy) നിറഞ്ഞതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇനി 2,3 ദിവസത്തേക്ക്‌ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ആശങ്കപ്പെടേ ണ്ടതില്ല. സുഖമാകുമ്പോള്‍ ഈ കുറവ്‌ പരിഹരിക്കാനുള്ളതേ ഉള്ളൂ. പക്ഷേ ദ്രവരൂപത്തിലുള്ള (പാല്‌, പഴച്ചാറുകള്‍, സൂപ്പുകള്‍) മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുട്ടി കഴിക്കുന്നുണ്ടോയെന്നും അതാതുസമയങ്ങളില്‍ മൂത്രമൊഴിക്കുന്നു ണ്ടോയെന്നും ഉറപ്പുവരുത്തണം. ഛര്‍ദ്ദി (omiting), വയറിളക്കം ഇവയെത്തുടര്‍ന്നുണ്ടാകുന്ന ജലനഷ്‌ടം പരിഹരിക്കാനാ വുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കാണിച്ച്‌ ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.

ഡോക്‌ടറിനെ കാണിക്കുമ്പോള്‍
അസുഖത്തിന്റെ എല്ലാ ലക്ഷണങ്ങളും നിരീക്ഷിച്ചിട്ട്‌ ഡോക്‌ടറോട്‌ പറയുന്നത്‌ രോഗനിര്‍ണ്ണയത്തിന്‌ വളരെ സഹായിക്കും. ഉദാഹരണത്തിന്‌ വയറിളക്കമാണെങ്കില്‍ ഒരു ദിവസം എത്ര പ്രാവശ്യം വയറ്റില്‍ നിന്നുപോയി, മലത്തിന്റെ നിറം, രക്തമോ കഫമോ കലര്‍ന്നിരുന്നോ, വയറുവേദനയുണ്ടോ, ഒപ്പം പനിയുണ്ടോ, മൂത്രത്തിന്റെ ഏകദേശ അളവ്‌ ഇതൊക്കെ ഡോക്‌ടര്‍ ചോദിക്കുമ്പോള്‍ പറയാന്‍ കഴിയുന്നത്‌ വളരെ ഗുണം ചെയ്യും. കഴിഞ്ഞകാലങ്ങളില്‍ വന്നിരുന്ന അസുഖങ്ങളെപ്പറ്റിയും ഡോക്‌ടര്‍ ചോദിക്കാനിടയുണ്ടെന്നതുകൊണ്ട്‌ അതും ഓര്‍ത്തുവയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്തരം കാര്യങ്ങള്‍ ശരിയാംവണ്ണം സാധിക്കണമെങ്കില്‍ കുട്ടിയുമായും ഡോക്‌ടറുമായും നന്നായി ആശയവിനിമയം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. ആശയവിനിമയം പൂര്‍ണ്ണമല്ലെങ്കിലും മറ്റുകാരണങ്ങള്‍കൊണ്ടും ആദ്യ സന്ദര്‍ശനം കൊണ്ടുതന്നെ കൊച്ചുകുട്ടികളുടെ ശരിയായ രോഗനിര്‍ണ്ണയം ഡോക്‌ടര്‍ക്ക്‌ സാധിച്ചില്ലെന്നു വരാം. അങ്ങനെയായാല്‍ ഡോക്‌ടര്‍ ചില ലബോറട്ടറി പരിശോധനകള്‍ നിര്‍ദ്ദേശിച്ചേക്കാം. മറ്റുചിലപ്പോള്‍ ഡോക്‌ടര്‍ നാം പ്രതീക്ഷിക്കുന്ന തരം മരുന്നുകള്‍ കുറിച്ചില്ലെന്നും വരാം. ഉദാഹരണമായി വൈറല്‍ പനി, വൈറസുകൊണ്ടുള്ള വയറിളക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുമ്പോള്‍ ശക്തമായ പനിയും മേലുവേദനയും ഉണ്ടായേക്കാം. പലപ്പോഴും പനികുറയാനുള്ള പാരസെറ്റമോള്‍ ഒഴികെ നാം പ്രതീക്ഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്‌ടര്‍ കുറിക്കുകയുമില്ല. വൈറല്‍ പനിക്ക്‌ ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്പെടില്ല.പനിയെ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. കാരണം പനി കൂടിയാല്‍ കൊച്ചുകുട്ടികളില്‍ അപസ്‌മാരം (febrile fits) പോലുള്ള അവസ്ഥ സാധാരണമാണ്‌. അതുവരാതെ നോക്കണം. ഒപ്പം പാരാസെറ്റമോള്‍ കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത്‌ നല്ലതല്ല; കരളിനെ ബാധിക്കുമെന്നതും ഓര്‍മ്മ വയ്‌ക്കണം. കുട്ടികള്‍ക്ക്‌ വേണ്ട അളവില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൊടുക്കണം. പനിയെ നിയന്ത്രിച്ച്‌ ധാരാളം വെള്ളം കുടിച്ച്‌ വിശ്രമിച്ചാല്‍ ഒരാഴ്‌ചകൊണ്ട്‌ ശരീരം തനിയെ സുഖാവസ്ഥ യിലെത്തിക്കോളും. മേല്‍പ്പറഞ്ഞതരം സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ പ്രയാസങ്ങള്‍ കണ്ടിട്ട്‌ കാണിച്ചുകൊണ്ടിരുന്ന ഡോക്‌ടറെ ഉപേക്ഷിച്ച്‌ മറ്റു ഡോക്‌ടര്‍മാരെ മാറിമാറിക്കാണുക, ഡോക്‌ടറോട്‌ ആന്റിബയോട്ടിക്കുകള്‍ ചോദിച്ചുവാങ്ങുക എന്നീ പ്രവണതകള്‍ ഒഴിവാക്കണം; ക്ഷമയോടെ ചികിത്സാരീതികള്‍ ഡോക്‌ടര്‍ പറയുംവിധം തുടരണം. എന്നാല്‍, രോഗം മാറാന്‍ പ്രതീക്ഷിക്കുന്ന ഒരു കാലയളവുകഴിഞ്ഞിട്ടും യാതൊരു കുറവും കാണുന്നില്ലെങ്കില്‍ മറ്റൊരു ഡോക്‌ടറിനെ കാണേണ്ടത്‌ അത്യാവശ്യമാണ്‌. അതുവരെ തുടര്‍ന്നുവന്നിരുന്ന ചികിത്സാ രീതികള്‍ അദ്ദേഹത്തോട്‌ വിശദമായി പറയുകയും ചെയ്യണം.

മരുന്നുകൊടുക്കുമ്പോള്‍
ഡോക്‌ടറിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നന്നായി മനസ്സിലാക്കുകയും നിര്‍ബന്ധമായി പ്രാവര്‍ത്തിക മാക്കുകയും ചെയ്യേണ്ടതാണ്‌. ഒരാഴ്‌ചത്തേക്ക്‌ ഡോക്‌ടര്‍ കുറിക്കുന്ന മരുന്ന്‌ -പ്രത്യേകിച്ച്‌ ആന്റിബയോട്ടിക്കുകള്‍- അസുഖത്തിന്‌ ആശ്വാസം കണ്ടുതുടങ്ങു മ്പോള്‍ ഇനിയുള്ള മരുന്ന്‌ അധികഡോസാണ്‌ എന്ന്‌ 'നമുക്ക്‌ തോന്നുന്നതു കൊണ്ട്‌' ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തരുത്‌. ഇത്‌ കൂടെക്കൂടെ രോഗം ആവര്‍ത്തിക്കാനും മറ്റുപലപ്രശ്‌നങ്ങളിലെത്തിച്ചേരാനും ഇടയാക്കും. മരുന്നുകൊടുക്കുമ്പോള്‍ കുട്ടിയോടുള്ള ആശയവിനിമയം വളരെ പ്രധാനമാണ്‌. കുത്തിവയ്‌പ്‌ എടുക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത്‌ കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കണം. പറഞ്ഞുകൊടുത്താല്‍ മനസ്സിലാവുന്ന പ്രായമാണെങ്കില്‍ വിശദീകരിക്കുന്നതും നല്ലതാണ്‌. കാരണം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആശയവിനിമയം കുട്ടിക്ക്‌ ഡോക്‌ടറിലും മാതാപിതാക്കളിലുമുള്ള വിശ്വാസത്തെ നഷ്‌ടപ്പെടുത്തും. ഭംഗിയായി മധുരത്തില്‍ പൊതിഞ്ഞ ഗുളികകളെ (ഉദാ: അയണ്‍ ഗുളികകള്‍) മിഠായിയാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ കഴിപ്പിക്കുന്ന രീതിയും നന്നല്ല. കാരണം കുട്ടി ആരും കാണാതെ ഇവ എടുത്ത്‌ കഴിക്കാനിടയായാല്‍ മരുന്ന്‌ വിഷബാധ (Drug toxicity)യ്‌ക്ക്‌ കാരണമാകും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മരുന്നുകള്‍ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിച്ചുവയ്‌ക്കണമെന്നതാണ്‌. മിക്ക മരുന്നുകളുടേയും ലേബലില്‍ keep away from children എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ.
കുട്ടികള്‍ക്ക്‌ മരുന്നുകൊടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ മിക്കവാറും ദ്രവരൂപ ത്തിലാണ്‌ ലഭ്യമാകുന്നത്‌. മറ്റു ചിലപ്പോള്‍ ഗുളികകളായും (kids tabs) ലഭ്യമാണ്‌. കൊച്ചുകുട്ടികളെ മരുന്നുകഴിപ്പിക്കുന്നത്‌ അവരെ ഭക്ഷണം കഴിപ്പിക്കുന്നതുപോലെതന്നെ ഒരു കലയാണ്‌. അസുഖം വരുമ്പോള്‍ കുട്ടികള്‍ ഭക്ഷണവും മരുന്നും കഴിക്കാന്‍ മടി കാണിക്കും എന്നതാണ്‌ വസ്‌തുത. മരുന്നുകള്‍ ഗുളികരൂപത്തിലാണെങ്കില്‍ കൊച്ചുകുട്ടികള്‍ക്ക്‌ അവ വിഴുങ്ങാന്‍ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട്‌ പൊടിച്ചതിനുശേഷം തേനിലോ പഞ്ചസാരവെള്ളത്തിലോ കലര്‍ത്തി കൊടുക്കാം. ഗുളിക അതേപടിയോ മുറിച്ചോ വിഴുങ്ങുകയാണെങ്കില്‍ കുട്ടിയെ നിവര്‍ത്തി ഇരുത്തിയിട്ടുവേണം കഴിപ്പിക്കുവാന്‍; ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവന്‍ കുടിപ്പിക്കുകയും വേണം. ആമാശയത്തിലെത്തുന്ന ഗുളിക പൊടിഞ്ഞ്‌ വെള്ളത്തോടൊപ്പം ലയിച്ചുചേര്‍ന്നതിനുശേഷമാണ്‌ രക്തത്തിലേക്ക്‌ ആഗീരണം ചെയ്യപ്പെടുന്നത്‌. അതിന്‌ ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവനും ആവശ്യമാണ്‌. കൂടാതെ കുറഞ്ഞവെള്ളത്തില്‍ വിഴുങ്ങുമ്പോള്‍ ഗുളിക അന്നനാളത്തില്‍ എവിടെ യെങ്കിലും തങ്ങിനിന്ന്‌ കേടുപാടുകള്‍ വരാനിടയാകുകയും ചെയ്യും. അങ്ങനെയായാല്‍ ആ ഭാഗത്ത്‌ വൃണങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതകളേറെയാണ്‌. ഗുളിക കഴിക്കാന്‍ ഉപയോഗിക്കുന്ന പാനീയം തിളപ്പിച്ചാറിയ വെള്ളമാകുന്നതാണ്‌ നല്ലത്‌. ചൂടുള്ള ചായ, കാപ്പി എന്നിവയും പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഒഴിവാക്കണം. രണ്ടുമൂന്നു കവിള്‍ വെള്ളം ആദ്യം കുട്ടിയെ കുടിപ്പിച്ചതിനുശേഷം നാക്കിന്‌ പുറകിലായി മരുന്ന്‌ വച്ചുകൊടുക്കുക. തുടര്‍ന്ന്‌ ബാക്കിയുള്ള വെള്ളം കുടിപ്പിക്കുക. ഇതാണ്‌ വിഴുങ്ങുവാനുള്ള മരുന്ന്‌ കഴിപ്പിക്കേണ്ട ശരിയായ രീതി.

ചില മരുന്നുകള്‍ ഖരരൂപത്തിലുള്ള തരികളായി (dry syrup) രൂപകല്‍പ്പന ചെയ്യാറുണ്ട്‌. ഇവ ഉപയോഗത്തിന്‌ മുമ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ നന്നായി കൂട്ടിക്കലര്‍ത്തി(reconstitution) യെടുക്കണമെന്ന്‌ ലേബലില്‍ നിര്‍ദ്ദേശി ച്ചിട്ടുണ്ടാകും.
Direction for reconstitution : slowly add boiled and cooled water upto the mark on the bottle and shake vigorously. Adjust the volume upto the mark by adding more water if necessary. പഞ്ചസാരയോ, മധുരം പ്രദാനം ചെയ്യുന്ന മറ്റുരാസ പദാര്‍ത്ഥങ്ങളോ ഇത്തരം മരുന്നുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. വെള്ളം കൂടി ചേരുമ്പോള്‍ പൂപ്പല്‍ (fungus) പോലുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വളരാന്‍ അനുയോജ്യമായ സാഹചര്യം വന്നുചേരും. അതുകൊണ്ട്‌ ഇപ്രകാരം കൂട്ടിക്കലര്‍ത്തി യെടുക്കുന്ന മരുന്നിന്റെ ഗുണവും വീര്യവും സ്ഥിരത (stability)യും പിന്നീട്‌ നാം കൈകാര്യം ചെയ്യുന്നതിന നുസരിച്ചിരിക്കും. വെള്ളവുമായി കൂട്ടിക്കലര്‍ത്തും മുമ്പ്‌ മരുന്നടങ്ങിയിട്ടുള്ള കുപ്പി ഒന്നുരണ്ടുപ്രാവശ്യം തട്ടണം. (Gently tap the bottle before mixing). മരുന്നുപൊടി കുപ്പിക്കുള്ളില്‍ നന്നായി അമര്‍ന്നിരിക്കുകയാണെങ്കില്‍ ഒന്ന്‌ ഇളക്കിയെടുക്കുന്നത്‌ വെള്ളം ചേര്‍ക്കുമ്പോള്‍ കൂടിക്കലരാന്‍ എളുപ്പമാകുന്നതിന്‌ വേണ്ടിയാണിത്‌. നന്നായി തിളപ്പിച്ചിട്ട്‌ വെള്ളം തണുത്തതിനുശേഷമേ മരുന്നുമായി കൂട്ടിക്കലര്‍ത്താവൂ. രണ്ടുപ്രാവശ്യമായി വേണം വെള്ളം കൂട്ടി ചേര്‍ക്കുവാന്‍; ഓരോ പ്രാവശ്യവും നന്നായി ഇളക്കി കൂട്ടിക്കലര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. പിന്നീട്‌ കൂട്ടിക്കലര്‍ത്തിയ മരുന്നിന്റെ അളവിന നുപാതമായ കുപ്പി തിരഞ്ഞെടുത്ത്‌ നന്നായി കഴുകി ഉണങ്ങിയതിനുശേഷം, സാദ്ധ്യമെങ്കില്‍ അണുവിമുക്ത മാക്കിയിട്ട്‌ ഒഴിച്ചുവയ്‌ക്കണം. പിന്നീട്‌ ഈ മരുന്ന്‌ സൂക്ഷിച്ചുവയ്‌ക്കേണ്ട താപനിലയും ലേബലില്‍ പറഞ്ഞിട്ടുണ്ടാവും. സൂര്യപ്രകാശമേല്‍ക്കാത്ത തവിട്ടുനിറമുള്ള ഗ്ലാസ്സുകുപ്പിയില്‍ സൂക്ഷിക്കുന്നതാണുത്തമം. ചില മരുന്നുകളില്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ലേബലിലുള്ള നിര്‍ദ്ദേശം ഇപ്രകാരമാ യിരിക്കും. This mix and reconstituted suspension should be stored in a cool, dry, dark place.

ഇനിയാണ്‌ എത്രനാള്‍ ഇവ ഉപയോഗിക്കാമെന്നുള്ള വളരെ പ്രധാനമായ നിര്‍ദ്ദേശം. This reconstituted suspension should be used within five days of preparation. തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഉപയോഗത്തിന്‌ തൊട്ടുമുമ്പ്‌ ദ്രവരൂപത്തിലാക്കുന്ന ഇത്തരം മരുന്നുകള്‍ 5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. അതുകഴിഞ്ഞ്‌ അത്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം. ചില ആന്റിബയോട്ടിക്കുകളുടെ ലേബലില്‍ കൂട്ടിക്കലര്‍ത്തിയെടുത്തതിന്‌ ശേഷം 14 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശമാവും ഉണ്ടാവുക. അങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ റഫ്രിജറേറ്ററില്‍ വച്ച്‌ വേണം ഈ രണ്ടാഴ്‌ചക്കാലം മരുന്ന്‌ സൂക്ഷിക്കേണ്ടത്‌. അത്‌ കഴിഞ്ഞ്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം.

മിക്കവാറും മരുന്നുകള്‍ ദ്രവരൂപത്തിലായിരിക്കും കൊച്ചുകുട്ടികള്‍ക്കായി രൂപ കല്‍പ്പന ചെയ്യപ്പെടുന്നത്‌. നന്നായി മധുരം കലര്‍ത്തിയിട്ടുള്ള സിറപ്പോ മറ്റുതരം മിശ്രിതമോ (suspensions, solutions) ആയിട്ടായിരിക്കും അവ ലഭ്യമാകുന്നത്‌. അത്തരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചുവായിച്ചാല്‍ വെമസല ംലഹഹ യലളീൃല ൗലെ എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ കാണാം. മരുന്ന്‌, കുപ്പിയില്‍ കുറച്ചുനേരം ഇരിക്കുമ്പോള്‍ മരുന്നിന്റെ പ്രധാനരാസവസ്‌തു ഉള്‍പ്പെടെയുള്ള ചേരുവകള്‍ കുപ്പിയുടെ അടിയില്‍ ഊറിക്കൂടാനിടയാകും. നന്നായി കുലുക്കിയശേഷം ഉപയോഗിച്ചില്ലെങ്കില്‍ രോഗശമനത്തിന്‌ ആവശ്യമായ മരുന്ന്‌ ശരീരത്തിന്‌ ലഭിക്കില്ല. അതുകൊണ്ട്‌ കുലുക്കിയതിനുശേഷമേ മരുന്ന്‌ അളന്നെടുത്ത്‌ കൊടുക്കാവൂ.

ദ്രവരൂപത്തിലുള്ള മരുന്നുകള്‍ പെട്ടെന്ന്‌ കേടാകുന്നവയാണ്‌. ഒരിക്കല്‍ തുറന്നുപയോഗിച്ചുകഴിഞ്ഞാല്‍ അന്തരീക്ഷ ത്തിലുള്ള അപകടകാരികളായ സൂക്ഷ്‌മാണുക്കള്‍ കുപ്പിക്കുള്ളില്‍ കയറിക്കൂടാനിടയുണ്ട്‌. പഞ്ചസാരയും ജലാംശവും അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അതുകൊണ്ട്‌ ഒരിക്കല്‍ തുറന്നാല്‍ മരുന്ന്‌ 4 ആഴ്‌ച വരെയേ ഉപയോഗിക്കാവൂ. (റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതാണ്‌ ഉത്തമം) അതിനുശേഷം മരുന്ന്‌ കുപ്പിയില്‍ ബാക്കിയുണ്ടെങ്കില്‍ പിന്നീടൊരവസ രത്തില്‍ കുട്ടിക്ക്‌ അസുഖം വരുമ്പോള്‍ ഉപയോഗി ക്കാനായി സൂക്ഷിച്ചു വയ്‌ക്കരുത്‌; കൊടുക്കുകയുമരുത്‌. 4 ആഴ്‌ചയ്‌ക്കു ള്ളില്‍ മരുന്നില്‍ എന്തെങ്കിലും നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗിക്കേണ്ടതില്ല. എന്തെങ്കിലും രാസമാറ്റം നടന്നതിന്റെ ഫലമാകാം ഈ നിറമാറ്റം.

kada : leena 

വീട്ടിലൊരു ഫാര്‍മസി


രാത്രികാലങ്ങളിലോ വൈദ്യസഹായം പെട്ടെന്ന്‌ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലോ (അവധി ദിവസം, യാത്ര) ആവാം ചിലപ്പോള്‍ കുട്ടികള്‍ക്ക്‌ അസുഖം പിടിപെടുന്നത്‌. വൈദ്യസഹായം ലഭ്യമാകും വരെ കുട്ടിയെ പരിപാലിക്കാന്‍ ഒരു മരുന്നു പെട്ടി (Medicine Kit) കൈവശം വയ്‌ക്കുന്നത്‌ വളരെ ഉപകാരപ്രദമായിരിക്കും. ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഈ മരുന്നുപെട്ടി കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിക്കണമെന്നതാണ്‌.
1. തെര്‍മോമീറ്റര്‍ (Thermometer)
2. ബാന്‍ഡ്‌എയിഡ്‌ - Adhesive antiseptic dressing
3. അണുവിമുക്തമായ മുറിവുകെട്ടാനുള്ള തുണി/പഞ്ഞി (sterile wound dressings)
4. ബാന്‍ഡേജ്‌ (Bandage)
5. ആന്റിസെപ്‌റ്റിക്‌ ക്രീം / പൗഡര്‍ / സ്‌പ്രേ
6. സ്‌പിരിറ്റ്‌ (Methylated spirit)
7. ആന്റിസെപ്‌റ്റിക്‌ ലോഷന്‍
8. കലാമിന്‍ ലോഷന്‍ - (ചൂടുകുരു പോലെ തൊലിയിലുണ്ടാകുന്ന ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക്‌ ഇത്‌ മര്‍ദ്ദം (apply with out any friction) കൊടുക്കാതെ പതിയെ പുരട്ടുന്നത്‌ നല്ലതാണ്‌.
9. പാരസെറ്റമോള്‍ സിറപ്പ്‌/ഗുളിക
10. ഛര്‍ദ്ദിലിനെതിരെയുള്ള മരുന്നുകള്‍
(കുട്ടികള്‍ക്കുള്ള ഡോസ്‌ എത്രയാണെന്ന്‌ ഡോക്‌ടറിനോട്‌ പ്രത്യേകം ചോദിച്ചറി ഞ്ഞതിനുശേഷം അത്‌ കുറിച്ചുവയ്‌ക്കണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നത്‌ പ്രധാനകാര്യം).
11. ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട്‌ (ORS) പായ്‌ക്കറ്റുകള്‍
പെട്ടെന്നുണ്ടാകുന്ന വയറിളക്കം മൂലം കുട്ടി പെട്ടെന്ന്‌ ക്ഷീണാവസ്ഥയിലായേക്കാം. ശരീരത്തിലെ ജലാംശവും , സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും നില നിര്‍ത്തേണ്ടതുണ്ട്‌. അവയും ഊര്‍ജ്ജവും തിരികെ ലഭിക്കാന്‍ ഗ്ലൂക്കോസും മറ്റു മൂലകങ്ങളും അടങ്ങിയ (ORS) പൊടി ലേബലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം തയ്യാറാക്കി കുറെശ്ശെ
കുട്ടിയെ കുടിപ്പിക്കുക.
12. വയറ്റിനുള്ളിലെ കോച്ചിപ്പിടുത്ത (intestinal colic) ത്തിനെതിരെയുള്ള മരുന്നുകള്‍ - ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം
വാങ്ങി ഉപയോഗിക്കണം.
13. കുട്ടിയുടെ ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍
എന്തെങ്കിലും രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍ കുട്ടി കഴിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അവയെപ്പറ്റിയുള്ള അടിസ്ഥാ നവിവരങ്ങളും ഡോക്‌ടര്‍ സ്ഥലത്തില്ലാത്തപ്പോള്‍ അതു സംബന്ധിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അടിയന്തിരമായി ചെയ്യാനുള്ളതെന്താണെന്നും മനസ്സിലാക്കി വയ്‌ക്കണം.

കട : ലീന 

പുകയില, പുകവലി, പിന്നെ ക്യാന്‍സറും


നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌.
ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു. ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - േെൃീസല), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌.
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.
സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.
പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌.
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍.
എങ്ങനെ പുകവലി നിര്‍ത്താം.
80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍
1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക
2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.
3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യങ്ങളേയും ഒഴിവാക്കുക.
4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുകയാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.
6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം,കുറഞ്ഞ ശ്രദ്ധ കേന്ദ്രീകരണ ശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.
7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ �അസാദ്ധ്യമായി ഒന്നുമില്ല� (Nothing is impossible) എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ്‌.
8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണവായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും
9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.

കട : ലീന 

രോഗിയും രോഗ വിവരവും


ചികില്‍സ ഫലപ്രദമാകണമെങ്കില്‍ഡോക്ടറെ കാണുമ്പോള്‍രോഗിക്ക് നന്നായി ആശയവിനിമയം ചെയ്യുന്നതിനുള്ള കഴിവും സാഹചര്യവും സമയവും ഒത്തുചേരാന്‍സാധിക്കണം. ഇത് പലപ്പോഴും പ്രായോഗികമാകാറില്ല. ഡോക്ടറിന്റെ സമയക്കുറവ്‌, ചിലപ്പോഴൊക്കെ ഒരു പ്രശ്നമായി വന്നേക്കാം. പക്ഷെ ഡോക്ടര്‍വിശദമായി വിവരങ്ങള്‍ചോദിച്ചു മനസ്സിലാക്കാന്‍ശ്രമിച്ചാലും, ചികില്സ, മരുന്നുപയോഗം ഇവയെക്കുറിച്ച് വിശദമായി സംസാരിച്ചാലും, പലപ്പോഴും ക്ഷീണവും ശ്രദ്ധക്കുറവും മൂലം രോഗിക്ക് തന്റെ പ്രശ്നങ്ങള്‍വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാണോ നിര്‍ദ്ദേശങ്ങള്‍അതേപടി മനസ്സിലാക്കാനോ പറ്റാറില്ല. നല്ല ഒരു ഡോക്ടര്‍- രോഗി ബന്ധത്തിനു “മാജിക്ക്‌” ഒന്നും ലഭ്യമല്ല. എന്നാലും, കുറച്ചൊന്നു ശ്രമിച്ചാല്‍ നല്ല ആശയവിനിമയം സ്വായത്തമാക്കി മിടുക്കാനായ ഡോക്ടറുടെ ചികില്‍സ ഫലപ്രദമാക്കാന്‍“ഒരു നല്ല രോഗിക്ക്” സാധിക്കും.

1. ശരീരത്തിനു വന്ന മാറ്റങ്ങള്‍മനസ്സിലാക്കി വച്ച് ഡോക്ടറിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക.

2. മറ്റെന്തെകിലും അസുഖങ്ങള്‍ഉണ്ടെങ്കില്‍അതെപറ്റി പറയുക.

3. മറ്റു മരുന്നുകള്‍സ്വയം ചികില്‍സക്കായി ഉപയോഗിച്ചിരുന്നുവെങ്കില്‍അതെപറ്റി പറയുന്നതിനു വളരെ പ്രാധാന്യം നല്‍കുക.

4. വളരെ നാളുകളായി മറ്റു മരുന്നുകള്‍ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെങ്കില്‍അത് ഡോക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവരിക

5. ഏതെന്കിലും മരുന്നുകളോട്, വസ്തുക്കളോട് അലര്‍ജി ഉണ്ടെങ്കില്‍അതും ഡോക്ടറോട് പറയുക.

6. ഒരു പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുണ്ടെങ്കില്‍അത് ചര്‍ച്ച ചെയ്യുക.

7. ഓപറേഷനു തയ്യാരെടുത്തിരിക്കുകയാനെങ്കില്‍അത് പറയണം.

8. സ്ത്രീകള്‍ഗര്ഭിനിയാനെന്കിലും മുലയൂട്ടുന്നുണ്ടെങ്കിലും ഡോക്ടറോട് നിര്‍ബധമായും പറയണം.

9. ഡോക്ടര്‍കുറിക്കുന്ന മരുന്ന് എന്തെങ്കിലും കാരണം മൂലം കഴിക്കാന്‍പറ്റാത്ത സാഹചര്യമാനെന്കില്‍അത് പറയണം


കട ; ലീന